പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ(minor girl ) പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് 50 വർഷം കഠിന തടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും. ചാലക്കുടി കൊന്നക്കുഴി കണ്ണോളി വീട്ടിൽ ഷിജുവിനെയാണ് (42) പട്ടാമ്പി അതിവേഗ കോടതി ജഡ്ജി സതീഷ് കുമാർ ശിക്ഷിച്ചത്.
2019ൽ ചാലിശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പിഴത്തുക അതിജീവിതക്ക് നൽകാനും ഉത്തരവിട്ടു. അന്നത്തെ എസ്.ഐമാരായിരുന്ന ഷിബു, അനിൽ മാത്യു എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. എസ്. നിഷ വിജയകുമാർ ഹാജറായി.
പോക്സോ കേസ്; 11വയസുകാരിയെ 6 ആൺകുട്ടികൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു
ജാർഖണ്ഡിലെ ഖുന്തി ജില്ലയിൽ 11 കാരിയെ പ്രായപൂർത്തിയാകാത്ത ആറ് ആൺകുട്ടികൾ ബലാത്സംഗം (rape) ചെയ്തതായി റിപ്പോർട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. സംഭവത്തിൽ 10 നും 15 നും ഇടയിൽ പ്രായമുള്ള ആറ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അയൽ ഗ്രാമത്തിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു പെൺകുട്ടി. നൃത്തപരിപാടിക്കിടെ പരിചയമുള്ള ആൺകുട്ടികളുമായി വഴക്കുണ്ടായി. രാത്രിയിൽ പരിപാടി കഴിഞ്ഞ് രണ്ട് സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങവെ പിന്നാലെത്തിയെ ആൺകുട്ടികൾ മറ്റുള്ളവരെ മർദ്ദിച്ച് പെൺകുട്ടിയെ വിജനമായ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൂട്ടബലാത്സംഗം ചെയ്തു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട അവളുടെ രണ്ട് സുഹൃത്തുക്കളാണ് പെൺകുട്ടിയുടെ മാതാപിതാക്കളെ വിവരമറിയിച്ചത്.
രക്ഷിതാക്കൾ എത്തിയതോടെ പ്രതികൾ പെൺകുട്ടിയെ ഉപേക്ഷിച്ച്അ ഓടിരക്ഷപ്പെട്ടു. ആദ്യം മടിച്ചെങ്കിലും വ്യാഴാഴ്ച വീട്ടുകാർ പൊലീസിൽ പരാതി നൽകി. ആറ് പ്രതികളെയും കസ്റ്റഡിയിലെടുത്ത് ജുവനൈൽ ഹോമിലേക്ക് അയച്ചതായി പൊലീസ് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here