RSS പ്രവര്‍ത്തകരെ മാരകായുധങ്ങളുമായി നാട്ടുകാര്‍ പിടികൂടി

RSS പ്രവര്‍ത്തകരെ മാരകായുധങ്ങളുമായി നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. അമ്പലക്കടവില്‍ (Ambalakkadav)വടിവാളുകള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി സംശയാസ്പദമായ രീതിയില്‍ കണ്ട RSS പ്രവര്‍ത്തകരായ ബിറ്റു, ശ്രീനാഥ് എന്നിവരെയാണ് ജനങ്ങള്‍ സംഘടിച്ച് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

ഞായറാഴ്ച രാത്രി 11:30 ന് ആണ് സംഭവം നടന്നത്. SDPI സംസ്ഥാന സെക്രട്ടറി കെ.എസ് ഷാന്‍ വെട്ടേറ്റു മരിച്ച സ്ഥലത്തിന് 100 മീറ്റര്‍ മാറിയാണ് സംഭവം. റമളാന്‍ മാസത്തില്‍ രാത്രി പ്രാര്‍ത്ഥന കഴിഞ്ഞു പോകുന്ന ആരെയോ ആക്രമിക്കുക എന്ന ഉദ്ദേശത്തിലാണ് ഇവരെത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് ഇവര്‍.

അതേസമയം, സുബൈര്‍(Subair murder) വധത്തില്‍ അറസ്റ്റിലായ 3 പേരും RSS പ്രവര്‍ത്തകരെന്ന് ADGP വിജയ് സാഖറേ പറഞ്ഞിരുന്നു. രമേശ്, അറുമുഖന്‍, ശരവണന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു. സഞ്ജിത്ത് കൊലപാതകത്തിന്റെ പ്രതികാരമായാണ് കൊലയെന്നും ADGP വിജയ് സാഖറേ പറഞ്ഞു.

8, 9 തിയ്യതികളില്‍ വധിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. സഞ്ജിത് മരിയ്ക്കുന്നതിന് മുമ്പ് തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ സുബൈറാണ് ഉത്തരവാദിയെന്നും പകരം വീട്ടണം എന്നും രമേശിനോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗൂഢാലോചനയും പ്രധാന്യത്തോടെ അന്വേഷിക്കുന്നുണ്ടെന്ന് ADGP വിജയ് സാഖറേ കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here