ഒരു വ്യക്തിയുടെ ജനനം മുതൽ മരണം വരെയുള്ള എല്ലാ ഘട്ടങ്ങളിലും ഇടപെടാൻ കഴിയുന്ന പ്രസ്ഥാനമായി സഹകരണ പ്രസ്ഥാനം വളർന്നുവെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ (VN Vasavan) .സഹകരണ എക്‌സ്‌പോ (co-operative expo ) 2022 സമാപന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുയുകയായിരുന്നു അദ്ദേഹം. 8 ദിവസങ്ങളിലായി മറൈൻ ഡ്രൈവിൽ നടന്നു വന്ന സഹകരണ എക്സ്പോ വർണ്ണാഭമായ ചടങ്ങുകളോടെ സമാപിച്ചു.
വായ്പ എടുക്കുന്നതിനും നിക്ഷേപത്തിനും മാത്രം ആശ്രയിക്കാൻ കഴിയുന്നതാണ് സഹകരണ സംഘങ്ങൾ എന്ന ധാരണ പൊതുവെയുണ്ടെന്ന് സഹകരണമന്ത്രി പറഞ്ഞു. എന്നാൽ ആ ധാരണ മാറ്റി എല്ലാ രംഗത്തും മികച്ച മാതൃകകൾ പടുത്തുയർത്താൻ സഹകരണ പ്രസ്ഥാനത്തിന് കഴിഞ്ഞതായി മന്ത്രി പറഞ്ഞു.
കേരളത്തിലെ സഹകരണ മേഖല മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന ഏഷ്യാ പസഫിക് ഇന്റർനാഷണൽ കോഓപ്പറേറ്റീവ് അലയൻസ് റീജിയണൽ ഡയറക്ടർ ബാലസുബ്രഹ്‌മണ്യൻ അയ്യർ പറഞ്ഞു.
8 ദിവസങ്ങളായി കൊച്ചിയിൽ നടന്നുവന്ന സഹകരണ
എക്സ്പോയ്ക്ക് ഇതോടെ സമാപനമായി.കേരളത്തിലെ സഹകരണപ്രസ്ഥാനത്തിന്റെ വളർച്ച വിളിച്ചോതിയ എക്സ്പോ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പതിനായിരങ്ങളാണ് സന്ദർശിച്ചത്.
ടി ജെ വിനോദ് എം എൽ എ , കൊച്ചി മേയർ എം അനിൽകുമാർ. കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ്,. തുടങ്ങിയവർ സമാപന ചടങ്ങിൽ പങ്കെടുത്തു. വിവിധ പുരസ്‌കാരങ്ങൾ മന്ത്രി വി.എൻ. വാസവൻ വിതരണം ചെയ്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here