അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസ്; പിതാവ് റിമാന്‍ഡില്‍

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവ് റിമാന്‍ഡില്‍. മറയൂര്‍(Marayur) പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കുട്ടിയെ നാലര വയസു മുതല്‍ ഇയാള്‍ നിരന്തരം പീഡിപ്പിച്ചുവെന്നാണ് കേസ്. പിതാവിനൊപ്പം അമ്മാവനും ഉപദ്രവിച്ചുവെന്ന കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കായും തിരച്ചില്‍ നടത്തുന്നു.

അതേസമയം, പതിനാല് വയസ് പ്രായമുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സെക്സ് റാക്കറ്റ്(Sex racket) പൊലീസിന്റെ(police) പിടിയിലായി. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശിലെ മധുരയിലാണ് (Madhura) സംഭവം. സെക്‌സ് റാക്കറ്റില്‍ ഉള്‍പ്പെട്ട സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്. ആറംഗ സംഘം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കമരുന്ന് കുത്തിവെച്ച് ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. പത്തു മണിക്കൂറിനുള്ളില്‍ മഥുരയില്‍ നിന്ന് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയെന്ന് പൊലീസ് അധികൃതര്‍ വ്യക്തമാക്കി.

ജുബിദ് (34), രവി (27), രാമ് കിലാവന്‍ ഗുപ്ത (29), സണ്ണി (33), പൂജ(27), ബിമലേഷ് (30) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പ്രതികളെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഏപ്രില്‍ 23നാണ് 14 വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പൊലീസിന് വിവരം ലഭിക്കുന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടി സഹായം അഭ്യര്‍ത്ഥിച്ച് അജ്ഞാത നമ്പരില്‍ നിന്ന് സഹോദരനെ വിളിച്ചിരുന്നു. ഊ തുമ്പുപയോഗിച്ചാണ് പൊലീസ് പ്രതികളിലേക്കെത്തിയത്. മധുരയിലെ ഹോട്ടലില്‍ നിന്നാണ് ഫോണ്‍ വിളിച്ചതെന്ന് മനസിലാക്കുകയും അവിടെ താഴത്തെ നിലയില്‍ പെണ്‍കുട്ടിയെ അവശനിലയില്‍ കണ്ടെത്തുകയുമായിരുന്നു.

തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് പിടിക്കപ്പെടുന്നത്. അറസ്റ്റ്‌ചെയ്യപ്പെട്ട ജുബിദും രവിയും ചേര്‍ന്ന് ആ ഹോട്ടല്‍ വാടകയ്ക്ക് എടുത്ത് നടത്തിവരുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സെക്സ് റാക്കറ്റിലെ മറ്റംഗങ്ങളെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്. ഇരയായ പെണ്‍കുട്ടിയെ പ്രതികള്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News