മധ്യപ്രദേശ് നിയമസഭയിലെ പ്രതിപക്ഷനേതാവ് സ്ഥാനം രാജിവെച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് ( Congress )നേതാവ് കമല്‍നാഥ് ( Kamalnath ). മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി കൂടിയാണ് കമല്‍നാഥ്. കമല്‍നാഥിന്റെ രാജി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അംഗീകരിച്ചു. ഗോവിന്ദ് സിങ്ങിനെ നിയമസഭയിലെ പുതിയ കോണ്‍ഗ്രസ് കക്ഷി നേതാവായും പ്രതിപക്ഷ നേതാവായും നിയമിച്ചു.
രാജി കോണ്‍ഗ്രസ് പ്രസിഡന്റ് അംഗീകരിച്ചുവെന്ന് അറിയിച്ചുകൊണ്ട് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കമല്‍നാഥിന് അയച്ച കത്ത് പുറത്തെത്തി. കോണ്‍ഗ്രസിന്റെ നിയമസഭാകക്ഷി നേതാവ് എന്ന നിലയില്‍ നല്‍കിയ സംഭാവനകളെ അഭിനന്ദിക്കുന്നതായും കത്തില്‍ പറയുന്നു.
priyanka gandhi: പ്രിയങ്ക കോൺഗ്രസ് അധ്യക്ഷ ആകണമെന്ന നിർദ്ദേശവുമായി പ്രശാന്ത് കിഷോർ
പ്രിയങ്ക (priyanka gandhi) കോൺഗ്രസ് അധ്യക്ഷ ആകണമെന്ന നിർദ്ദേശവുമായി പ്രശാന്ത് കിഷോർ ( prashant kishor). പ്രധാനമന്ത്രി സ്ഥാനാർത്ഥിയും പാർട്ടി പ്രസിഡൻ്റും ഒരാൾ തന്നെ ആകുന്നതിനോട് യോജിപ്പില്ലെന്നും പ്രശാന്ത് കിഷോറിൻ്റെ നിർദേശം. എന്നാൽ, കോൺഗ്രസ് നേതൃത്വത്തിന് നിർദ്ദേശത്തിൽ താല്പര്യമില്ലെന്നാണ് സൂചന.
പാർട്ടിയിലേക്കുള്ള നേതൃത്വത്തിൻ്റെ ക്ഷണം തള്ളുകയും മെച്ചപ്പെട്ട നേതൃത്വമാണ് കോൺഗ്രസിന് ആവശ്യമെന്ന് പ്രതികരിക്കുകയും ചെയ്തതിന് പിന്നാലെ പുതിയ നിർദേശം മുന്നോട്ട് വയ്ക്കുകയാണ് പ്രശാന്ത് കിഷോർ.
പ്രിയങ്ക ഗാന്ധി പാർട്ടി പ്രസിഡൻ്റ് ആകട്ടെയെന്നാണ് പ്രശാന്ത് കിഷോറിൻ്റെ ഇപ്പോഴത്തെ നിർദേശം.
നേരത്തെ ഗാന്ധി കുടുംബത്തിൽ നിന്നാരും നേതൃത്വത്തിൽ വേണ്ടെന്നായിരുന്നു പ്രശാന്ത് കിഷോർ ഫോർമുല.
പ്രശാന്ത് കിഷോറിൻ്റെ വരവിനായി ശക്തിയുക്തം വാദിച്ചതിൽ പ്രധാനി പ്രിയങ്കാ ഗാന്ധിയായിരുന്നു. എന്നാൽ, സഹോദരൻ രാഹുലിൻ്റെ താൽപര്യമില്ലായ്മയാണ് പാർട്ടിക്കുള്ളിൽ വിജയം നേടിയത്.
പ്രിയങ്കയെ പാർട്ടി പ്രസിഡൻ്റ് ആക്കണമെന്ന നിർദേശവും നേതൃത്വം അംഗീകരിക്കാൻ സാധ്യതയില്ല. രാഹുൽ ഗാന്ധിയെ തന്നെ പാർലമെൻ്ററി രാഷ്ട്രീയത്തിലും പാർട്ടി നേതൃത്വത്തിലും ആശ്രയിക്കുകയാണ് നേതൃത്വം. പക്ഷേ, ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാതെ അധികാരത്തിൽ തുടരുകയാണ് രാഹുൽ.
പുതിയ ആശയങ്ങൾ ഏറ്റെടുത്ത് പ്രതിസന്ധി മറികടക്കാൻ കോൺഗ്രസ് നേതൃത്വത്തിന് ആഗ്രഹമില്ലെന്ന് പ്രശാന്ത് കിഷോർ ബന്ധം പൊളിഞ്ഞതോടെ തന്നെ വെളിപ്പെട്ടതാണ്. എമ്പവേഡ് ആക്ഷൻ കമ്മിറ്റിയും ചിന്തൻ ശിബിറും പഴയ വീഞ്ഞിനെ പുതിയ കുപ്പിയിലാക്കുന്ന പരിപാടികൾ ആണെന്നാണ് പ്രവർത്തകരുടെ വിമർശനം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here