Ukraine : കീവില്‍ റഷ്യ നടത്തിയ ആക്രമണത്തില്‍ മാധ്യമ പ്രവര്‍ത്തക കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

യുക്രൈന്റെ ( Ukraine ) തലസ്ഥാനമായ കീവില്‍ (Keiv) റഷ്യ (Russia ) നടത്തിയ ആക്രമണത്തില്‍ മാധ്യമ പ്രവര്‍ത്തക ( Journalist ) കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഡൊനെറ്റ്സ്‌ക് മേഖലയിലും ഖാര്‍കീവിലുമുണ്ടായ ആക്രമണത്തില്‍ നിരവധി ആളുകള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. റേഡിയോ സ്വബോദയുടെ ജേണലിസ്റ്റായ വെരാ ഗിരിച്ചാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം യുഎൻ സെക്രട്ടറി ജനറലിന്റെ സന്ദർശനത്തിനിടെ കീവിൽ സ്‌ഫോടനം നടത്തിയ റഷ്യ ഐക്യരാഷ്‌ട്ര സംഘടനയെ അപമാനിച്ചെന്ന് യുക്രൈൻ പറഞ്ഞിരുന്നു. കീവിൽ പാർപ്പിട സമുച്ചയത്തിൽ സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പത്തുപേർക്ക്‌ പരിക്കേറ്റു.

യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും വ്‌ലോദിമിർ സെലൻസ്‌കിയും കൂടിക്കാഴ്‌ച നടക്കുന്നതിനിടയിലാണ്‌ കീവ്‌ ഉൾപ്പെടെയുള്ള നഗരങ്ങളിൽ സ്‌ഫോടനമുണ്ടായത്‌. നിലവിൽ റഷ്യൻ നിയന്ത്രണത്തിലുള്ള മരിയൂപോളിൽ  കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുന്ന കാര്യമാണ്‌ ഇരുവരും പ്രധാനമായും ചർച്ച ചെയ്തത്‌.

മരിയൂപോളിലെ അസോവ്‌സ്തൽ ഉരുക്കുനിർമാണശാലയിൽ 2000 ഉക്രയ്‌ൻ സൈനികരും ആയിരത്തോളം സാധാരണക്കാരും കുടുങ്ങിയിട്ടുണ്ട്‌. കീവിൽ കൂടാതെ ചെർണിഹിവ്‌, ഫസ്റ്റീവ്‌ എന്നിവിടങ്ങളിലും സ്‌ഫോടനമുണ്ടായി.

● ഉക്രയ്‌ന്റെ കിഴക്കൻ മേഖലകളിൽ സൈനിക നടപടി വേഗത്തിലാക്കി റഷ്യ. ഡോണെട്‌സ്‌കിലും ഖർകിവിലുമുണ്ടായ ബോംബ്‌ ആക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടു

● ഇതുവരെ 23,000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടുവെന്ന്‌ ഉക്രയ്‌ൻ. റഷ്യൻ സൈന്യത്തിന്റെ 986  ടാങ്കും 2418 കവചിത വാഹനവും 435 പീരങ്കിയും 189 വിമാനവും എട്ട്‌ കപ്പലും 155 ഹെലികോപ്‌റ്ററും തകർത്തെന്നാണ് അവകാശവാദം

●കീവിൽ റഷ്യൻ മിസൈൽ ആക്രമണത്തിൽ ഉക്രയ്‌നിലെ റേഡിയോ ലിബർട്ടിയിലെ മാധ്യമപ്രവർത്തക വൈറ ഹിറിക്‌ (55) കൊല്ലപ്പെട്ടു.
ഇവർ താമസിക്കുന്ന വീട്ടിലേക്ക്‌ മിസൈൽ പതിക്കുകയായിരുന്നു.

റഷ്യയുടെ യുക്രൈൻ അധിനിവേശം തുടരുന്നതിനിടെ യുക്രൈൻ പ്രസിഡന്റ് വ്‌ലാദിമിർ സെലെൻസ്‌കിയും റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിനും നവംബറിൽ നടക്കുന്ന ജി -20 സമ്മേളനത്തിൽ പങ്കെടുക്കാൻ സമ്മതിച്ചുവെന്ന് ഇന്തോനേഷ്യൻ പ്രസിഡന്റ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here