സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ നിലപാടെടുക്കുന്ന ആളാണ് താനെന്ന് നടി മാല പാർവതി (Maala Parvathy).ഐ സി സി യിൽ നിന്ന് രാജിവെച്ചതിനെ കുറിച്ച് കൈരളി ന്യൂസിനോട് സംസാരിക്കുകയിരുന്നു മാല പാർവതി.
വിജയ് ബാബുവിനെതിരെ(vijay babu) ലൈംഗിക പീഡന ആരോപണം നിലനിൽക്കെ ഫേസ്ബുക് ലൈവിൽ ഇരയുടെ പേര് പറഞ്ഞത് ഗുരുതര കുറ്റമാണെന്നും നടി പറഞ്ഞു. തുടർന്ന് താനും ശ്വേത മേനോനും അടക്കുന്ന 5പേർ ഓൺലൈനായി മീറ്റിംഗ് കൂടിയിരുന്നു.
കാരണം, ഐസിസി മെമ്പർ ആയിരിക്കുമ്പോൾ നമുക്ക് ചെയ്യേണ്ട പോളിസി ഇമ്പ്ലിമെന്റേഷൻ ഉണ്ട്. ഇരയുടെ പേര് വെളിപ്പെടുത്തിയിട്ടും ആക്ഷൻ എടുക്കാത്തത് നിയമ വിരുദ്ധമാണ്. ഐസിസി ഒരു ഓട്ടോണോമസ് ബോഡിയാണ്. അതുകൊണ്ട് നിർബന്ധമായും ആക്ഷൻ എടുക്കണം. ഐസിസി നിലവിൽ വന്ന ശേഷമുള്ള ആദ്യ കേസ് കൂടിയാണിത്.
മീറ്റിംഗിൽ എക്സിക്യൂട്ടീവ് കൗൺസിൽ എന്ന ഉത്തരവാദിത്വത്തിൽനിന്നും വിജയ് ബാബുവിനെ നീക്കണമെന്ന് നിർദേശം നൽകിയിരുന്നു. എന്നാൽ വിജയ് ബാബു സ്വമേധയ മാറി നിൽക്കുന്നത് ആയി അറിയിച്ചുകൊണ്ടുള്ള പ്രസ് റിലീസാണ് തുടർന്ന് കാണാൻ ഇടയായത്.ഈ പ്രവണത അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്. അമ്മ ആവശ്യപ്പെട്ടിട്ട് മാറി നില്കുന്നതെന്ന് പറഞ്ഞാൽ അംഗീകരിക്കാവുന്നതാണെന്നും മാല പാർവതി പറഞ്ഞു.
അതേസമയം ശ്വേതാമേനോനും കുക്കു പരമേശ്വരനും രാജിവയ്ക്കുമെന്ന് സൂചിപ്പിച്ച തായും നടി പറഞ്ഞു. തന്റെ രാജി അറിഞ്ഞ ശേഷം സുധീർ കരമന വിളിച്ചുവെന്നും സംസാരിക്കാമെന്നും പറഞ്ഞിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here