ഷമ്മി തിലകനെതിരായ ‘അമ്മ’യുടെ പത്രക്കുറിപ്പ്; മനഃപൂർവം തൻറെ പ്രതിച്ഛായ നശിപ്പിക്കാനെന്ന് ഷമ്മി തിലകൻ

“അമ്മ” സംഘടനക്കെതിരെ ഷമ്മി തിലകൻ.അമ്മ ജനറൽ സെക്രട്ടറി പുറത്തിറക്കിയ പത്രക്കുറിപ്പിനെതിരെയാണ് ഷമ്മി തിലകൻ രംഗത്തെത്തിയത്.പത്രക്കുറിപ്പിൽ പറയുന്നത് വസ്തുതാവിരുദ്ധമായ കാര്യമെന്നും അദ്ദേഹം പറഞ്ഞു.

അമ്മയുടെ ഡിസിപ്ലിനറി കമ്മിറ്റിയുടെ അന്വേഷണത്തിനായി ഹാജരാകാനുള്ള ഒരു നോട്ടീസും തനിക്ക് ലഭിച്ചിട്ടില്ല.എന്നാൽ താൻ മെയ് 17ന് ഹാജരാകണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള നോട്ടീസ് എനിക്ക് ലഭിച്ചു എന്നാണ് പത്രക്കുറിപ്പിൽ പറയുന്നത്.

അറസ്റ്റ് ഭയന്ന് ഒളിവിൽ കഴിയുന്ന സംഘടനയുടെ എക്സിക്യുട്ടീവ് അംഗത്തിനെതിരെ കൈക്കൊണ്ട നടപടി അറിയിക്കുന്ന പത്രക്കുറിപ്പിൽ തൻ്റെ പേര് വലിച്ചിഴച്ചത് ഗൂഢ താല്പര്യം മൂലമെന്നും അദ്ദേഹം പറഞ്ഞു.
ജനറൽ സെക്രട്ടറിക്ക് മനപ്പൂർവമായി തൻറെ പ്രതിച്ഛായ നശിപ്പിക്കാൻ ഉദ്ദേശമുണ്ടെന്നും പത്രക്കുറിപ്പിൽ തന്നെ കുറിച്ചുള്ള പ്രസ്താവന പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നും ഷമ്മി തിലകൻ വ്യക്തമാക്കി.

അതേസമയം അമ്മയുടെ വാർഷിക പൊതുയോഗത്തിനിടെ യോഗ നടപടികൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട് ഷമ്മി തിലകനെതിരെയുള്ള പരാതിയിൽ അച്ചടക്ക സമിതിക്ക് മുന്നിൽ അദ്ദേഹം 17 ന് ഹാജരാകണമെന്നായിരുന്നു നേതൃത്വം നിർദ്ദേശിച്ചത് . ഞായറാഴ്ച ഹാജരാകാൻ ഷമ്മി തിലകനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹാജരാകുന്നതിന് കൂടുതൽ സമയം ഷമ്മി തിലകൻ ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് ഈ മാസം 17 ന് ഹാജരാകാൻ ഷമ്മി തിലകനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു വാർത്താക്കുറിപ്പിൽ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News