Thrikkakkara by-election : തൃക്കാക്കരയില്‍ താന്‍ വികസന രാഷ്ടീയത്തിനൊപ്പം: കെ വി തോമസ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് (Thrikkakkara by-election) പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ( cONGRESS ) തര്‍ക്കം രൂക്ഷം. പി ടി തോമസിന്റെ ഭാര്യ ഉമ തോമസിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തെ ശക്തമായി വിമര്‍ശിച്ച് എ ഗ്രൂപ്പ് നേതാക്കള്‍ രംഗത്തെത്തി.

തൃക്കാക്കരയില്‍ സഹതാപ തരംഗം ഏശില്ലെന്നായിരുന്നു യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ ഡൊമിനിക്ക് പ്രസന്റേഷന്റെ പ്രതികരണം. അതേസമയം തൃക്കാക്കരയില്‍ താന്‍ വികസന രാഷ്ടീയത്തിനൊപ്പമാണെന്ന് കെ വി തോമസും നിലപാട് വ്യക്തമാക്കി.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായ ഭിന്നത രൂക്ഷമാവുകയാണ്.പി ടി തോമസിന്റെ ഭാര്യ ഉമ തോമസിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള കെ സുധാകരന്റെ നീക്കത്തിനെതിരെയാണ് പാര്‍ട്ടിയ്ക്കകത്തെ പടയൊരുക്കം.

എറണാകുളം ജില്ലയില്‍ എ ഗ്രൂപ്പിന്റ മുതിര്‍ന്ന നേതാവും യു ഡി എഫ് ജില്ലാ ചെയര്‍മാനുമായ ഡൊമിനിക്ക് പ്രസന്റേഷനാണ് ഉമ തോമസിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനോടുള്ള വിയോജിപ്പ് പരസ്യമാക്കി ആദ്യം രംഗത്തെത്തിയത്.

തൃക്കാക്കരയില്‍ സഹതാപ തരംഗം ഏശില്ലെന്നായിരുന്നു ഡൊമിനിക്ക് പ്രസന്റേഷന്റെ ഒളിയമ്പ്.സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് കൂടിയാലോചനകള്‍ ഉണ്ടായിട്ടില്ല. സാമൂഹ്യ, സാമുദായിക ഘടകങ്ങള്‍ കൂടി പരിഗണിച്ച് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്നും ഡൊമിനിക്ക് പ്രസന്റേഷന്‍ നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ താന്‍ വികസന രാഷ്ട്രീയത്തിനൊപ്പമാണെന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിന്റെ പ്രതികരണം. സ്ഥാനാര്‍ത്ഥിത്വത്തില്‍ കണ്ണുവെച്ച് ഗ്രൂപ്പ് നേതാക്കന്‍മാര്‍ കച്ചകെട്ടിയിറങ്ങുമ്പോള്‍ സമവായ സ്ഥാനാര്‍ത്ഥിയായി ഉമയുടെ പേര് തന്നെ പ്രഖ്യാപിക്കാനാണ് സാധ്യതയെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ഡൊമിനിക്ക് പ്രസന്റേഷന്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കളുടെ നിലപാട് നിര്‍ണ്ണായകമാവും.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് ഗ്രൗണ്ട് വര്‍ക്കുകള്‍ ആരംഭിച്ചു:ഡൊമനിക് പ്രസന്റേഷന്‍|Dominic Presentation

(Thrikkakkara by-election)തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനായി ഗ്രൗണ്ട് വര്‍ക്കുകള്‍ ആരംഭിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് ഡൊമനിക് പ്രസന്റേഷന്‍. സ്ഥാനാര്‍ത്ഥിയുടെ പേര് നിര്‍ണയിച്ചാല്‍ ബാക്കി പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പി ടി തോമസിന്റെ ഭാര്യ ഉമ തോമസ് സ്ഥാനാര്‍ത്ഥിയാകുമോ എന്നതില്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതായി മാറുമെന്ന് എം സ്വരാജ് പ്രതികരിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നൂറാമത്തെ നിയമസഭാ അംഗത്തെ സമ്മാനിക്കുന്നതായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ വികസന പ്രവര്‍ത്തനങ്ങള്‍ പ്രാഥമികമായി വിലയിരുത്തപ്പെടും. സമ്പൂര്‍ണമായി ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളതെന്നും ജനങ്ങള്‍ ഇടതുപക്ഷത്തെ വിജയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സജ്ജമെന്ന് മന്ത്രി പി രാജീവ്. സംഘടനാപരമായ ഒരുക്കങ്ങളെല്ലാം പൂര്‍ത്തീകരിച്ചു. മണ്ഡലം കമ്മിറ്റികള്‍ രൂപീകരിച്ചു. ഇടതുപക്ഷ മുന്നണി വിജയിക്കുന്നതിനാവശ്യമായ മുന്നൊരുക്കങ്ങളെല്ലാം നടത്തി.

നാടിന്റെ വികസനം ആഗ്രഹിക്കുന്നവരാണ് തൃക്കാക്കരയിലെ ജനങ്ങള്‍. വികസന കാഴ്ചപ്പാട് മുന്നോട്ട് വെയ്ക്കുന്ന സര്‍ക്കാരിനൊപ്പം ജനങ്ങള്‍ നില്‍ക്കുമെന്ന പ്രതീക്ഷയാണ് ഉള്ളതെന്നും പി രാജീവ് പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.

മെയ് 31നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ ജൂണ്‍ മൂന്നിന് നടക്കും. ഈ മാസം 11വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 12ന് സൂക്ഷ്മപരിശോധന നടക്കും. സമര്‍പ്പിച്ച പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന തീയതി മെയ് 16 ആണ്. ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം മറ്റന്നാള്‍ നടക്കും.
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയാണ് മുന്നണികള്‍. കേവലം 10 ദിവസങ്ങള്‍ മാത്രമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ മുന്നണികള്‍ക്ക് ലഭ്യമായിട്ടുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel