Rifa Mehnu: വ്ലോഗർ റിഫ മെഹ്നുവിന്‍റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ അനുമതി

വ്ലോഗർ റിഫ മെഹ്നുവിന്‍റെ (Rifa Mehnu:) മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ അനുമതി. കേസ് അന്വേഷണത്തിൻ്റെ ഭാഗമായി താമരശ്ശേരി ഡി വൈ എസ് പി നൽകിയ അപേക്ഷയിൽ ആർ ഡി ഒ  അനുമതി നൽകി. റിഫയുടെ മരണത്തിലെ ദുരൂഹത നീക്കാൻ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു.

ദുബായിൽ മരിച്ച നിലയിൽ കണ്ട റിഫമെഹ്നുവിൻ്റെ മൃതദേഹം  പോസ്റ്റ്മോർട്ടം നടത്താതെയാണ് സംസ്ക്കരിച്ചത്. മരണത്തിൽ ദുരൂഹത ആരോപിച്ച കുടുംബം മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തണമെന്ന്  ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ കേസ് അന്വേഷിക്കുന്ന  താമരശ്ശേരി ഡി വൈ എസ് പി നൽകിയ അപേക്ഷയിൽ ആർ ഡി ഒ ആണ് പോസ്റ്റ്മോർട്ടത്തിന് അനുമതി നൽകിയത്.

പോസ്റ്റ്മോർട്ടം നടത്തിയില്ലെന്ന വിവരം ഭർത്താവ് മെഹ്നാസ് മറച്ചുവെച്ചെന്ന് കുടുംബം പറഞ്ഞിരുന്നു. റിഫയുടെ കുടുംബം നല്‍കിയ പരാതിയില്‍ മെഹനാസിനെതിരെ ആത്മഹ്ത്യാ പ്രേരണ കുറ്റമടക്കം ചുമത്തി പോലീസ് കേസും എടുത്തു.

പോസ്റ്റ്മോർട്ടത്തിന് അനുമതി ലഭിച്ചതോടെ തഹസില്‍ദാറുടെ സാന്നിധ്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്നുള്ള ഡോക്ടർമാരുടെ സംഘം പോസ്റ്റ്മോ‍ർട്ടം നടത്തും. ഇത് സംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.  പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തല്‍ കേസന്വേഷണത്തില്‍ നിർണായമാകുമെന്ന പ്രതീക്ഷയിലാണ് അന്യേഷണ സംഘം .

ദുബായില്‍ വച്ച് റിഫയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയെന്ന് പറഞ്ഞ് റിഫയുടെ ഭര്‍ത്താവും സുഹൃത്തുക്കളും കബളിപ്പിച്ചെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു. പൊലീസില്‍ നല്‍കിയ പരാതിയിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.

ഇതേതുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. റിഫയുടെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ കാക്കൂര്‍ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. മരണത്തില്‍ ദുരൂഹതയാരോപിച്ച് റിഫയുടെ കുടുംബം റൂറല്‍ എസ്പിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്.

ശാരീരികവും മാനസികവുമായ പീഡനം റിഫയുടെ മരണത്തിന് കാരണമായെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. മാര്‍ച്ച് 1-ാം തിയതി രാത്രിയായിരുന്നു ദുബായ് ജാഫലിയ്യയിലെ ഫ്‌ലാറ്റില്‍ റിഫയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News