Santhosh Trophy :  സന്തോഷ് ട്രോഫി ഫുട്ബോള്‍ കിരീടം ചൂടിയ കേരള ടീമിന് കൊച്ചിയിൽ സ്വീകരണം

സന്തോഷ് ട്രോഫി ( Santhosh Trophy )  ഫുട്ബോള്‍ ( Football) കിരീടം ചൂടിയ കേരള ടീമിന് കൊച്ചിയിൽ സ്വീകരണം നൽകി.കേരളാ ഫുട്ബോള്‍ അസോസിയേഷന്‍റെ നേതൃത്വത്തിലായിരുന്നു സ്വീകരണം.

കേരളത്തിന്‍റെ അഭിമാന മുഖങ്ങളായി മാറിയ സന്തോഷ് ട്രോഫി ഫുട്ബോള്‍ വിജയ്കള്‍ക്ക് കേരളാ ഫുട്ബോള്‍ അസോസിയേഷന്‍റെ നേതൃത്വത്തിലാണ് കൊച്ചിയിൽ സ്വീകരണം നൽകിയത്.

ചടങ്ങിൽ വിജയ്കളെ പൊന്നാട അണിയിക്കുകയും മൊമെന്‍റോ സമ്മാനിക്കുകയും ചെയ്തു.ചടങ്ങിൽ മന്ത്രി പി രാജീവ് കൊച്ചി മേയർ അനിൽ കുമാർ പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവർ പങ്കെടുക്കുകയുo വിജയ്കളെ അനുമോദിക്കുകയും ചെയ്തു.

വിജയ്കൾ ഒരോരുത്തരും അതിമനോഹരമായ പ്രകടനമാണ് സന്തോഷ് ട്രോഫിയിൽ കാഴ്ചവെച്ചതെന്നും ഇത്രയും നന്നായി ഫുട്ബോള്‍ കളിക്കുന്ന ടീമിനെ തെരഞ്ഞെടുത്ത കോച്ച് അഭിനന്ദനം അർഹിക്കുന്നുവെന്നും എം എൽ എ യും ജില്ലാ സ്പോർട്സ് കൗൺസിൽ പ്രിസിഡന്റുമായ പി വി ശ്രീനിജൻ പറഞ്ഞു.

ചരിത്ര നിമിഷങ്ങള്‍ക്കാണ് മഞ്ചേരി പയ്യനാട് സ്റ്റേഡിയം ഇത്തവണ സാക്ഷിയായത്. 29 വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം വിജയിച്ചത്. ടീം അംഗങ്ങൾക്കൊപ്പം സീനിയർ താരവും ക്യാപ്റ്റനുമായ ജിജോ ജോസഫിന്റെ പ്രകടനവും ഏറെ ശ്രദ്ധ നേടിയിരുന്നു.

Bino George : സന്തോഷ് ട്രോഫി കിരീടത്തിന് ഒരവകാശി കൂടിയുണ്ട്….കോച്ച് ബിനോ ജോർജ്

സന്തോഷ് ട്രോഫിയില്‍ (Santosh Trophy 2022) കേരളം (Kerala Football Team) കിരീടം സ്വന്തമാക്കിയതിന് പിന്നില്‍ ഒരാളുടെ കൂടി അധ്വാനമുണ്ട്. കപ്പടിച്ചതിന്‍റെ ക്രഡിറ്റ് ഇദ്ദേഹത്തിനും കൂടി അവകാശപെട്ടതാണ് …അതേ നമ്മുടെ പ്രിയപ്പെട്ട കോച്ച് ബിനോ ജോർജ് (Bino George).

സന്തോഷ് ട്രോഫി ഫൈനലിന്റെ ക്ലാസിക് പോരാട്ടത്തില്‍ ചിരവൈരികളായ ബംഗാളിനെ പരാജയപ്പെടുത്തി കേരളത്തിന്റെ ചുണക്കുട്ടികള്‍ ഏഴാം കിരീടത്തില്‍ മുത്തമിട്ടതിന്റെ ആഹ്ലാദത്തിലാണ് ഇപ്പോ‍ഴും ഓരോ മലയാളിയും.

പയ്യനാട് സ്റ്റേഡിയത്തെ ഇളക്കി മറിച്ചുള്ള ആവേശം ഓരോ മലയാളിയുടേയും സിരയില്‍ ആളിപടര്‍ത്താന്‍ ആ കിരീട നേട്ടത്തിന് കഴിഞ്ഞു. ഒരിക്കല്‍ കൂടി കേരളം ഇന്ത്യന്‍ ഫുട്‌ബോളിലെ രാജാക്കന്‍മാരായപ്പോള്‍ തന്റെ ആവേശം മറച്ച് വയ്ക്കാതെയാണ് പരിശീലകന്‍ ബിനോ ജോര്‍ജ് പ്രതികരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here