നോമിനേഷന്‍ കൊടുക്കേണ്ട ദിവസം രാവിലെ തൃക്കാക്കരയിലെ ബിജെപി സ്ഥാനാര്‍ഥി ആരെന്നറിയാമെന്ന് ആര്‍.എസ്.എസ് (RSS) സൈദ്ധാന്തികന്‍ ടി ജി മോഹന്‍ദാസ് (T G Mohandas ) . തന്റെ ട്വിറ്റര്‍ ( Twitter ) അക്കൗണ്ടിലൂടെയാണ് മോഹന്‍ദാസ് ബിജെപിയെ ട്രോളി രംഗത്തെത്തിയത്.
നോമിനേഷന്‍ കൊടുക്കേണ്ട ദിവസം രാവിലെ തൃക്കാക്കരയിലെ ബിജെപി സ്ഥാനാര്‍ഥി ആരെന്നറിയാം. പിന്നെ അയാള്‍ എവിടെയുണ്ടെന്ന് തപ്പിയെടുത്ത് വരണാധികാരിയുടെ മുമ്പില്‍ ചെല്ലുമ്പോള്‍ മണി 2.55. ഒപ്പില്ല മൊളകില്ല എന്നൊക്കെ പറഞ്ഞ് പത്രിക തള്ളും. അപ്പ ഹൈക്കോടതിയില്‍ നല്‍കാനുള്ള ഹര്‍ജി ഇപ്പ റെഡിയാക്കി വെച്ചോ… മോഹന്‍ദാസ് ട്വിറ്ററില്‍ കുറിച്ചു.
എൽ.ഡി.എഫ്.-യു.ഡി.എഫ്. സ്ഥാനാർഥികൾ പ്രചാരണരംഗത്തിറങ്ങിക്കഴിഞ്ഞിട്ടും തൃക്കാക്കരയിലെ എൻ.ഡി.എ. സ്ഥാനാർഥി നിർണയം വൈകുകയാണ്. അതിനെതിരെ അണികള്‍ക്കിടയിലും പ്രതിഷേധം ഉയരുന്നുണ്ട്.
കേന്ദ്രത്തിൽനിന്നുള്ള പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ബി.ജെ.പി. ജില്ലാകമ്മിറ്റി. മൂന്നുപേരുടെ പാനൽ ദേശീയനേതൃത്വത്തിന് നൽകിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും മറുപടി ഇതുവരെ വന്നിട്ടില്ല എന്നതും അണികള്‍ക്കിടയില്‍ സംസാരമാകുന്നുണ്ട്.
ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡ വെള്ളിയാഴ്ച സംസ്ഥാനത്ത് എത്തിയെങ്കിലും പ്രഖ്യാപനമൊന്നും ഉണ്ടായില്ല. ജില്ലയിലെ മുതിർന്ന നേതാവും സംസ്ഥാന വൈസ് പ്രസിഡന്റുമായ എ.എൻ. രാധാകൃഷ്ണനെയാണ് ബി.ജെ.പി. കണ്ടുവെച്ചിട്ടുള്ളത്.
തൃക്കാക്കരയിൽ വോട്ട് ശതമാനം ഉയർത്തേണ്ടത് എ.എൻ. രാധാകൃഷ്ണന് വെല്ലുവിളിയായിരിക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 11.34 ശതമാനം വോട്ട് എൻ.ഡി.എ. സ്ഥാനാർഥിയായിരുന്ന എസ്. സജിക്ക് ലഭിച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നോമിനേഷൻ കൊടുക്കേണ്ട ദിവസം രാവിലെ തൃക്കാക്കരയിലെ ബിജെപി സ്ഥാനാർഥി ആരെന്നറിയാം. പിന്നെ അയാൾ എവിടെയുണ്ടെന്ന് തപ്പിയെടുത്ത് വരണാധികാരിയുടെ മുമ്പിൽ ചെല്ലുമ്പോൾ മണി 2.55. ഒപ്പില്ല മൊളകില്ല എന്നൊക്കെ പറഞ്ഞ് പത്രിക തള്ളും. അപ്പ ഹൈക്കോടതിയിൽ നൽകാനുള്ള ഹർജി ഇപ്പ റെഡിയാക്കി വെച്ചോ…
— TG Mohandas (@mohandastg) May 5, 2022
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here