ഹിമാചല്‍പ്രദേശ് നിയമസഭാ മന്ദിരത്തിന്റെ കവാടത്തില്‍ ഖാലിസ്ഥാന്‍ കൊടി

ഹിമാചല്‍ പ്രദേശ് നിയമസഭാ കെട്ടിടത്തിന്റെ ഗേറ്റിലും മതിലിലും ഖാലിസ്ഥന്‍ കൊടി കെട്ടി. ധരംശാല അസംബ്ലി കോംപ്ലെക്‌സിന് മുന്നില്‍ ഇന്ന് പുലര്‍ച്ചെയാണ് കൊടി കണ്ടത്. തുടര്‍ന്ന് ഹിമാചല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഖാലിസ്ഥന്‍ കൊടി കെട്ടിയതിനെ അപലപിക്കുന്നുവെന്ന് ഹിമാചല്‍ മുഖ്യമന്ത്രി ജയറാം താക്കൂര്‍ പ്രതികരിച്ചു. വിഷയം ഗൗരവം ഉള്ളതെന്നും സുരക്ഷാ കൂടുതല്‍ വര്‍ധിപ്പിക്കുമെന്നും ഹിമാചല്‍ മുഖ്യമന്ത്രി അറിയിച്ചു. രാവിലെ പ്രഭാത സവാരിക്കിറങ്ങിയവരാണ് സംഭവം അധികൃതരുടെ ശ്രദ്ധയിലെത്തിച്ചതെന്നാണ് വിവരം.

ഗ്രാമീണന്റെ വീട്ടില്‍ കുളിച്ചും ഉറങ്ങിയും വിനയം കാണിച്ച് ഉത്തര്‍പ്രദേശ് മന്ത്രി; വീഡിയോയും സ്വയം പങ്കുവെച്ചു

ഉത്തര്‍പ്രദേശില്‍ വി.ഐ.പി കള്‍ച്ചറില്ലെന്ന പ്രസ്താവനയുമായി ഗ്രാമീണന്റെ വീട്ടില്‍ കുളിച്ചും ഉറങ്ങിയുമുള്ള (Video)വീഡിയോ സ്വയം പങ്കുവെച്ച് യോഗി ആദിത്യനാഥ് മന്ത്രിസഭാംഗം. യു.പി മന്ത്രി നന്ദഗോപാല്‍ ഗുപ്തയാണ് വീഡിയോയിലൂടെ വിനയം കാണിച്ചിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ സ്വന്തം (twitter)ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട് മന്ത്രി.

ഷാജഹാന്‍പൂരിനടുത്തുള്ള ഗ്രാമത്തിലെ വീട്ടില്‍ ഹാന്‍ഡ് പമ്പ് ഉപയോഗിച്ച് കുളിക്കുന്നതും കട്ടിലില്‍ വിശ്രമിക്കുന്നതും ഭക്ഷണം കഴിക്കുന്നതുമാണ് വീഡിയോയിലുള്ളത്.’ഷാജഹാന്‍പൂര്‍ ജില്ലയിലെ സിന്ധൗലി ഡവലപ്‌മെന്റ് ബ്ലോക്കിലെ ചക് കന്‍ഹൗ ഗ്രാമത്തിലുള്ള ലീലാറാം ജിയുടെ വീട്ടില്‍ ഇന്നലെ രാത്രി കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News