അച്ഛൻ ബലംപ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് 18കാരി. വിഡിയോ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ 50കാരനായ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു.
ബിഹാറിലെ സമസ്തിപൂർ ജില്ലയിലാണ് സംഭവം. സമസ്തിപൂരിലെ റൊസേര സ്വദേശിയാണ് മകളെ ഭീഷണിപ്പെടുത്തിയും ബലംപ്രയോഗിച്ചും പീഡിപ്പിച്ചത്. ഇത് സ്ഥിരം പതിവാക്കിയതോടെയാണ് മകൾ ഒളികാമറ ഉപയോഗിച്ച് വിഡിയോ പകർത്തി പുറത്തുവിട്ടത്.
വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെയാണ് പൊലീസിന്റെ നടപടി. പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്താണ് 50കാരനെ അറസ്റ്റ് ചെയ്തതെന്ന് റൊസേര സബ് ഡിവിഷൻ ഡി.എസ്.പി സഹിയാർ അക്തർ പറഞ്ഞു. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും കൂടുതൽ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
കുട്ടിയുടെ അമ്മ പീഡനത്തെ എതിർത്തിരുന്നില്ലെന്നും പരാതിയുണ്ട്. സംഭവം പുറത്തറിയാതിരിക്കാൻ അമ്മാവൻ സമ്മർദം ചെലുത്തിയിരുന്നതായും റിപ്പോർട്ടുകളിൽ പറയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here