Thrissur Pooram: തൃശൂരിനെ ആവേശത്തിലാക്കി സാമ്പിൾ വെടിക്കെട്ട്

തൃശൂരിന് ദൃശ്യപൂരം സമ്മാനിച്ച് സാമ്പിൾ വെടിക്കെട്ട്.
മന്ത്രിമാരായ കെ.രാജൻ്റെയും ബിന്ദുവിൻ്റെയും നേതൃത്വത്തിൽ നടന്ന ചർച്ചയിൽ സ്വരാജ് റൗണ്ടിലെ ചില ഭാഗങ്ങളിൽ നിന്ന് വെടിക്കെട്ട് കാണാൻ പെസോ അധികൃതർ അനുമതി നൽകി.

ആദ്യം പറമേക്കാവും പിന്നീട് തിരുവമ്പാടിയുമാണ് വെടിക്കെട്ടിന് തിരികൊളുത്തിയത്. ആകാശവിസ്മയം തീർക്കുന്നതായിരുന്നു തൃശൂർ പൂരത്തിൻ്റെ സാമ്പിൾ വെടിക്കെട്ട്. ആദ്യം പറമേക്കാവ് ഭാഗമാണ് വെടിക്കെട്ടിന് തിരികൊളുത്തിയത്.

പിന്നീട് ഡയനയും, കുഴി മിന്നലും അമിട്ടും ചേർന്ന് എട്ടു മിനിറ്റ് ആകാശത്ത് ദൃശ്യവിസ്മയം. പാറമേക്കാവിൻ്റെ വെടിക്കെട്ട് നടന്ന് അരമണിക്കൂർ പിന്നിട്ട ശേഷമായിരുന്നു തിരുവമ്പാടിയുടെ കൂട്ടപ്പൊരിച്ചിൽ.

വൈകിട്ട് 3 മണിക്ക് തന്നെ റൗണ്ടിലേക്കുള്ള വാഹന ഗതാഗതം പൊലീസ് നിരോധിച്ചിരുന്നു. ഫയർ ലൈനിൽ നിന്നും നൂറ് മീറ്റർ മാറി മാത്രമെ ആളുകളെ നിർത്താവു എന്ന നിബന്ധനയുള്ളതിനാൽ പെസോ അധിക്യതർ അളന്നു നോക്കിയതിൻ്റെ അടിസ്ഥാനത്തിൽ സ്വരാജ് റൗണ്ടിലെ ചില ഭാഗങ്ങളിലേക്ക് മാത്രമാണ് ആളുകളെ പ്രവേശിപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News