തൃശൂർ പൂരത്തിൽ എഴുന്നളിപ്പിനായെത്തിച്ച ആന വിരണ്ടു. മച്ചാട് ധർമൻ എന്ന ആനയാണ് ഇടഞ്ഞത്. വടക്കുംനാഥന്റെ മുന്നിലെത്തിയ ആന കുറച്ചുസമയം പൂരനഗരിയിൽ ആശങ്കപരത്തിയെങ്കിലും പിന്നീട് ആനയെ തളച്ചു.
അതേസമയം, ഇത്തവണ സ്ത്രീ സൗഹൃദ പൂരമാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.മേളവും കുടമാറ്റവും ആസ്വദിക്കാൻ പൂര നഗരിയിലേയ്ക്ക് പുരുഷാരം ഒഴുകും. തിരുവമ്പാടിയുടെ മഠത്തിലേയ്ക്കുള്ള വരവ് രാവിലെ ഏഴിന് തുടങ്ങും. ഘടക ക്ഷേത്രങ്ങളുടെ എഴുന്നള്ളിപ്പ് ഒന്നിനു പുറകെ ഒന്നായി എത്തും. വടക്കുന്നാഥ ക്ഷേത്രത്തിലേയ്ക്ക് കണിമംഗലം ശാസ്താവ് പുറപ്പെട്ടു.
രാവിലെ പതിനൊന്നരയ്ക്കാണ് മഠത്തിൽ വരവ് പഞ്ചവാദ്യം. പാറമേക്കാവിലമ്മയുടെ എഴുന്നള്ളിപ്പ് പന്ത്രണ്ടിന് തുടങ്ങും. രണ്ടു മണിയോടെ ഇലത്തിത്തറമേളം. കുടമാറ്റം അഞ്ചു മണിയോടെ ആരംഭിക്കും. രാത്രിയിൽ എഴുന്നള്ളിപ്പ് ആവർത്തിക്കും. നാളെ പുലർച്ചെ മൂന്നിന് പൂരം വെടിക്കെട്ട് നടക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here