സമസ്ത വേദിയില്‍ സമ്മാനം വാങ്ങാനെത്തിയ പെണ്‍കുട്ടിയെ മതപണ്ഡിതന്‍ അപമാനിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
മുസ്ലിം സമൂഹത്തിൻ്റെ പുരോഗതിക്ക് മുന്നിൽ വാതിലുകൾ കൊട്ടിയടയ്ക്കുകയാണ് ഇത്തരക്കാരെന്നും അവരെ പിന്തുണയ്ക്കുന്ന എംഎസ് എഫ് നേതൃത്വം വീണ്ടും സ്വയം തരംതാഴുകയാണെന്നും KT ജലീല്‍ കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവ് വിഡി സതീശനും മതപണ്ഡിതനെതിരെ രംഗത്തെത്തി.
അതേസമയം, സമസ്ത വേദിയില്‍ സമ്മാനം വാങ്ങാനെത്തിയ പെണ്‍കുട്ടിയെ മതപണ്ഡിതന്‍ MT അബ്ദുല്ല മുസ്ല്യാര്‍ അപമാനിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കാലം മാറിയതും നേരം വെളുത്തതും അറിയാത്ത അപൂർവ്വം പേര്‍ ഇപ്പോഴും നാട്ടിൽ ജീവിച്ചിരിക്കുന്നുണ്ടെന്നായിരുന്നു മുന്‍ മന്ത്രി കെടി ജലീലിന്‍റെ പ്രതികരണം. കേരളീയ മുസ്ലിം നവോത്ഥാനത്തിൻ്റെ ശിൽപികളായിരുന്ന സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളും സയ്യിദ് അസ്ഹരി തങ്ങളും ശംസുൽ ഉലമാ ഇ.കെ അബൂബക്കർ മുസ്ല്യാരും നയിച്ച പണ്ഡിത സഭ സമൂഹ മദ്ധ്യത്തിൽ ഇത്തരക്കാരാല്‍ അപമാനിക്കപ്പെടുകയാണെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സംഭവത്തില്‍ അബ്ദുല്ല മുസ്ല്യാര്‍ക്ക് പിന്തുണയുമായെത്തിയ എം.എസ്.എഫ് സംസ്ഥാന അദ്ധ്യക്ഷന്‍ പികെ നവാസിനെയും ജലീല്‍ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. മുന്‍പ് ഹരിത പെൺകുട്ടികള്‍ക്കെതിരെ ഹീനമായ വ്യക്തിഹത്യ നടത്തിയ നവാസ് എം.എസ്.എഫിൻ്റെ നേതൃപദവിയിൽ ഇരിക്കാൻ യോഗ്യനല്ലെന്ന് ഒരിക്കൽകൂടി തെളിയിച്ചിരിക്കുകയാണെന്ന് ജലീല്‍ പറഞ്ഞു. മുസ്ലിംലീഗിൻ്റെ നിലപാടാണോ എം.എസ്.എഫ് നേതാവ് പറഞ്ഞതെന്ന് ലീഗ് നേതൃത്വം വെക്തമാക്കണമെന്നും ജലീല്‍ ആവശ്യപ്പെട്ടു.
മതപണ്ഡിതന്‍റെ പ്രവര്‍ത്തിയെ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തി.
ഒരു സ്ത്രീ വിരുദ്ധ നിലപാടിനോടും യോജിക്കാൻ കഴിയില്ലെന്ന് വിഡി സതീശൻ പറഞ്ഞു
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here