തൃശൂർ പൂരത്തിനിടെ സവർക്കറുടെ ചിത്രം പതിച്ച ബലൂണുകൾ പറത്തി വിടാനുള്ള ഹിന്ദു മഹാസഭയുടെ ശ്രമം പൊളിച്ച് കേരളാ പോലീസ്. പൂരത്തിൻ്റെ തലേ ദിവസം ഹിന്ദുമഹാസഭ സൂക്ഷിച്ച ബലൂണുകൾ പോലീസ് കണ്ടെടുത്തു. തൃശൂർ പൂരത്തിൻ്റെ മതേതരത്വവും സമാധാനാന്തരീക്ഷവും തകർക്കാനായിരുനു ഹിന്ദു മഹാസഭ ലക്ഷ്യമിട്ടിരുന്നത്.
കുടമാറ്റത്തിനിടയിലേക്ക് ഓടിക്കയറാനാണ് ഹിന്ദു മഹാസഭയുടെ പ്രവർത്തകർ പദ്ധതിയിട്ടിരുന്നത്. കുടമാറ്റം നടക്കുന്നതിനിടയിൽ കൂട്ടത്തോടെ ബലൂണുകൾ ആകാശത്തേക്ക് പറത്തി വിടും. ഇതിലൂടെ തൃശൂർ പൂരത്തിൻ്റെ മതേതരത്വവും സമാധാനാന്തരീക്ഷവും തകർക്കാനായിരുന്നു ഹിന്ദു മഹാസഭ പദ്ധതിയിട്ടിരുന്നത്.
രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വീയൂരിലെ ഹിന്ദുമഹാസഭയുടെ ഓഫീസിൽ പോലീസ് പരിശോധന നടത്തി. സവർക്കറുടെ പടം പതിച്ച ഇരുന്നൂറിലധികം ബലൂണുകളാണ് പോലീസ് പിടിച്ചെടുത്തത്. ബലൂണിനോടൊപ്പം തന്നെ സവർക്കറുടെ പടം പതിച്ച തൊപ്പി വിതരണം ചെയ്യാനും ഇവർ പദ്ധതിയിട്ടിരുന്നു. എന്നാൽ ഇതും പാളി. സംഭവത്തിൽ ഹിന്ദു മഹാസഭയുടെ ഒരു ജില്ലാ ഭാരവാഹിയെ പോലീസ് കരുതൽ തടങ്കലിൽ സൂക്ഷിച്ചിരുന്നു. പകൽ പൂരം കഴിഞ്ഞാണ് ഇയാളെ വിട്ടയച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here