കർണാടക(karnataka) സ്വദേശിയായ ഒറ്റമൂലി വൈദ്യന്റെ കൊലപാതക കേസ് പ്രതികൾക്ക് വയനാട്ടിൽ ലീഗ് ബന്ധം(league). കേസിലെ മുഖ്യ പ്രതി ഷൈബിനൊപ്പം അറസ്റ്റിലായ മറ്റ് നാലു പേരും ജില്ലയിലെ ലീഗിന്റെയും എസ്ടിയുവിന്റെയും പ്രവർത്തകരാണ്.
കേസിൽ ബത്തേരി കേന്ദ്രീകരിച്ചുള്ള അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്.
പ്രതികളുമായി അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ് പുരോഗമിക്കുകയാണ്.
ഒറ്റമൂലി രഹസ്യം പറഞ്ഞു കൊടുത്തില്ല; വൈദ്യനെ കൊന്ന് ചാലിയാറില്‍ തള്ളി; പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ്
മൈസൂരു സ്വദേശിയായ പാരമ്പര്യ ചികിത്സാ വിദഗ്ധന്‍ ഷാബാ ഷരീഫിന്റെ കൊലപാതകത്തില്‍ വ്യവസായി ഷൈബിന് അഷ്റഫ് അടക്കമുള്ള പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ്. സംഭവത്തില്‍ മൈസൂരുവില്‍ നിന്ന് ഷാബാ ഷരീഫിനെ തട്ടിക്കൊണ്ടുവന്നവര്‍ അടക്കം കൂടുതല്‍ പേര് പ്രതികളാകുമെന്ന് മലപ്പുറം എസ്പി സുജിത് ദാസ് മാധ്യമങ്ങളോട് പറഞ്ഞു.
കേസില്‍ വഴിത്തിരിവായത് സെക്രട്ടേറിയറ്റിന് മുന്നില്‍ ആത്മഹത്യാഭീഷണി മുഴക്കിയ യുവാക്കളുടെ വെളിപ്പെടുത്തലാണ്. ജീവന് അപകടത്തിലാണെന്നും വ്യവസായി ഷൈബിന് അഷ്റഫിന് വേണ്ടി കൊലപാതകം നടത്തിയതിന് തെളിവുണ്ടെന്നും മാധ്യമങ്ങള്‍ക്ക് മുന്‍പിലാണ് ഇവര്‍ വെളിപ്പെടുത്തിയത്.
ഇവര്‍ നല്കിയ പെന്‍ഡ്രൈവില്‍നിന്നാണ് ഷൈബിന്റെ വീട്ടില്‍ മൈസൂരു സ്വദേശിയെ തടവില്‍ പാര്‍പ്പിച്ചതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഷൈബിന് അഷ്റഫ് അടക്കം നാലുപ്രതികള്‍ പിടിയിലായത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here