വൈക്കം തലയോലപറമ്പിൽ ബൈക്കിൽ വന്ന പൊതുപ്രവർത്തകനെ സമീപവാസിയായ യുവാവ് തടഞ്ഞു നിർത്തി ബക്കറ്റു കൊണ്ട് തലയ്ക്കടിച്ചു ഗുരുതരമായി പരുക്കേൽപിച്ചു. ആക്രമണം കണ്ട് തടയാനെത്തിയ ഭാര്യയ്ക്കും മർദ്ദനമേറ്റു.
തലയോലപ്പറമ്പ് പാറകണ്ടത്തിൽ വിപിനെ (33) പൊലീസ് അറസ്റ്റ് ചെയ്തു. തലയോലപറമ്പ് മുൻ പഞ്ചായത്ത് അംഗവും സി പി എം തലയോലപറമ്പ് ലോക്കൽ കമ്മറ്റി അംഗവുമായ പി.പി.കലേശനും ഭാര്യ പ്രസന്നയ്ക്കുമാണ് യുവാവിന്റ ആക്രമണത്തിൽ പരുക്കേറ്റത്. രക്തത്തിൽ കുളിച്ചു കിടന്ന കലേശനെയും ഭാര്യയെയും ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ഉടൻ ചെമ്മനാകരി ബ്രയിൻ ആൻഡ് സ്പൈൻ സെന്ററിലെത്തിച്ച് പരിശോധനകൾ നടത്തിയ ശേഷം വൈക്കം താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയോലപറമ്പ് കോലത്താറിലായിരുന്നു സംഭവം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here