മോഡൽ ഷഹാനയുടെ ( Shahan ) മരണം ഭർത്താവ് സജാതിനെ പറമ്പിൽ ബസാറിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്ന് രാവിലെയാണ് തെളിവെടുപ്പ് നടന്നത്. സജാതിനെ ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. ഷഹാനയുടെ മരണത്തിൽ ഭർത്താവ് സജാതിനെ ഇന്നലെ രാത്രിയാണ് പോലിസ് അറസ്റ്റ് ചെയ്തത്.
ആത്മഹത്യ പ്രേരണ സ്ത്രീ പീഡനം എന്നിവകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. ഷഹാന ആത്മഹത്യ ചെയ്തതാണെന്നാണ്. പോസ്റ്റ്മാർട്ടത്തിലെ പ്രാഥമിക നിഗമനമെങ്കിലും ശരീരത്തിലേറ്റ മുറിവുകൾ സജാത് പീഡിപ്പിച്ചതിന്റെ പാടുകളാണെന്നാണ് പോലിസ് സംശയിക്കുന്നത്.
പോസ്റ്റ്മാർട്ടത്തിന്റെ പൂർണ്ണ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഷഹാന ആത്മഹത്യ ചെയ്തതാണോ എന്ന പൂർണ്ണ നിഗമനത്തിലേക്ക് അന്വേഷണസംഘം കടക്കൂ. ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടാവാറുള്ളതായി സമീപ വാസികളും പറയുന്നുണ്ട്. വീട്ടുടമ ഇരുവരെയും പലതവണ വിലക്കിയിരുന്നു.
സജാത് ലഹരിക്കടിമയാണെന്നും ലഹരിക്കടത്ത് സംഘവുമായി സജാതിന് ബന്ധമുള്ളതായും പോലിസ് സംശയിക്കുന്നുണ്ട്. പറമ്പിൽ ബസാറിലെ വാടക വീട്ടിൽ നടത്തിയ പരിശോധനയിൽ ലഹരി ഉത്പന്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങൾ ഉൾപ്പടെയാണ് പോലിസ് അന്വേഷിക്കുന്നത്.
Shahana: മര്‍ദ്ദിക്കുകയും പട്ടിണിക്കിടുകയും ചെയ്യും; മുറിയില്‍ ചോരപ്പാടും മുടിയും; മകളെ കൊലപ്പെടുത്തിയതാണ് ഷഹാനയുടെ ഉമ്മ
മോഡല്‍ ഷഹാനയുടെ(Shahana death) മരണം കൊലപാതകമാണെന്നും മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും ഷഹാനയുടെ ഉമ്മ. മകളെ അയാള്‍ കൊലപ്പെടുത്തിയതാണ്. സജാദും കുടുംബവും മകളെ നിരന്തരം പീഡിപ്പിക്കുമായിരുന്നു. പണവും സ്വര്‍ണ്ണവും ആവശ്യപ്പെട്ട് മകളെ നിരന്തരമായി പീഡിപ്പിച്ചു. സ്വര്‍ണ്ണവും പണവും നല്‍കിയില്ലെങ്കില്‍ മകളെ കൊല്ലുമെന്ന് പറഞ്ഞുവെന്നും ഉമ്മ പറഞ്ഞു.
തന്നെ പട്ടിണിക്കിടുന്നതായും മര്‍ദിക്കുന്നതായും മകള്‍ പറഞ്ഞിരുന്നു. മകളെ നേരിട്ട് കാണാനോ ഫോണില്‍ സംസാരിക്കാനോ അനുവദിച്ചില്ല. സജാദ് ലഹരിമരുന്ന് ഉപയോഗിക്കുന്നത് മകള്‍ പറഞ്ഞിരുന്നു. കോഴിക്കോട് പോയിട്ടും കാണാന്‍ അനുവദിച്ചില്ല. കോഴിക്കോട്ടെ മുറിയില്‍ ചോരപ്പാടും മുടിയുമെല്ലാം കണ്ടിരുന്നുവെന്നും പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും ഉമ്മ ഉമൈബ പറഞ്ഞു.
Shahana: മോഡല്‍ ഷഹാനയുടെ മരണം; ഭര്‍ത്താവ് അറസ്റ്റില്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here