K Sudhakaran : മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം: സുധാകരനെതിരെ സോണിയയ്ക്ക് പരാതി

മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് സംസാരിച്ച കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെതിരെ സോണിയാ ഗാന്ധിക്ക് പരാതി. അന്‍വര്‍ഷ പാലോട് എന്ന വ്യക്തിയാണ് സുധാകരനെതിരെ സോണിയയ്ക്ക് പരാതി നല്‍കിയത്. ഇത് ആദ്യമായല്ല സുധാകരന്‍ ഇത്തരത്തില്‍ ഒരു പരാമര്‍ശം മുഖ്യമന്ത്രിക്കെതിരെ നടത്തുന്നതെന്നും പരാതിയില്‍ പറയുന്നു

ഇതിന് മുന്‍പും പല തവണ കെ സുധാകരന്‍ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് സംസാരിച്ചിട്ടുണ്ടെന്നും എല്ലായ്‌പ്പോഴും ഇത്തരത്തിലുള്ള സംസാരം കേരളം അംഗീകരിച്ചു തരില്ലെന്നും അന്‍വര്‍ഷ സോണിയയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. പി സി ജോര്‍ജിന്റെ പ്രസംഗത്തിനെതിരെ പൊലീസില്‍പരാതി നല്‍കിയ അതേ വ്യക്തിയാണ് അന്‍വര്‍ഷ പാലോട്.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണം ചങ്ങല പൊട്ടിയ പട്ടിയെ പോലെയാണെന്നായിരുന്നു കെ സുധാകരന്‍റെ ആക്ഷേപം. അയാളെ നിയന്ത്രിക്കാൻ ആരുമില്ല എന്നായിരുന്നു സുധാകരൻ്റെ മറ്റൊരു പരാമർശം. മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കെ പി സി സി അധ്യക്ഷനെതിരെ പ്രതിഷേധം ശക്തമായി.

മുഖ്യമന്ത്രിക്ക് ഹാലിളകിയെന്നും ചങ്ങലയിൽ നിന്നും പൊട്ടിയ നായയെ പ്പോലെയാണ് പിണറായി വിജയൻ എന്നുമാണ് പരാമർശം. ചങ്ങലയിൽ നിന്നും പൊട്ടിയ പട്ടി എങ്ങനെയാണ് അതു പോലെ നടക്കുകയല്ലേ മുഖ്യമന്ത്രി. അയാളെ നിയന്ത്രിക്കാനും പറഞ്ഞു മനസ്സിലാക്കാനും ആരുമില്ല. തേരാ പാരാ നടക്കുകയാണ്, എന്നിങ്ങനെ പോകുന്നു മുഖ്യമന്ത്രിക്കെതിരെയുള്ള അധിക്ഷേപം. ഒരു സ്വകാര്യ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ്   കെ പി സി സി അധ്യക്ഷനിൽ നിന്നും ഇത്തരമൊരു പരാമർശം ഉണ്ടായത്.

സംപ്രേഷണം ചെയ്യുമെന്നും , പൊതു സമൂഹത്തിൽ നിന്നും വിമർശനം ഉയരുമെന്നും അറിഞ്ഞു കൊണ്ട് തന്നെയാണ് കെ സുധാകരൻ ഇങ്ങനെയൊക്കെ പറഞ്ഞതെന്ന് വ്യക്തം. ഏതായാലും കടുത്ത എതിർപ്പ് കെ സുധാകരനെതിരെ ഉയർന്നു കഴിഞ്ഞു.

ഇതിന് മുമ്പും കെ സുധാകരന്‍ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് രംഗത്തെത്തിയിട്ടുണ്ടായിരുന്നു. ‘പിണറായി വിജയൻ ആരാ, കുടുംബമെന്താ, ചെത്തുകാരന്റെ കുടുംബം’ എന്ന്‌ പറഞ്ഞാണ്‌ പ്രസംഗത്തിനിടെ കെ സുധാകരൻ മുഖ്യമന്ത്രിക്കു‌നേരെ തിരിഞ്ഞത്‌.

‘ചെത്തുകാരന്റെ കുടുംബത്തിൽനിന്ന്‌ കേരളത്തിന്റെ മുഖ്യമന്ത്രിയായി. ചെത്തുകാരന്റെ വീട്ടിൽ നിന്നുയർന്നുവന്ന മുഖ്യമന്ത്രിക്ക്‌ സഞ്ചരിക്കാൻ ഹെലികോപ്റ്റർ. നിങ്ങൾക്ക്‌ അഭിമാനമാണോ അത്‌. എവിടെനിന്നു വന്നു. എങ്ങനെ ഈ നിലയിലെത്തി. അധികാര ദുർവിനിയോഗം നടത്താതെയാണോ’ എന്നിങ്ങനെയായിരുന്നു സുധാകരന്‍റെ അധിക്ഷേപം.

പിണറായി ചെത്തുകാരന്റെ മകനാണെന്ന് പറഞ്ഞ് ഇതന് മുന്‍പും സുധാകരന്‍ അധിക്ഷേപം നടത്തിയിട്ടുണ്ട്. ചെത്തുകാരന്റെ കുടുംബത്തിൽ നിന്ന് വന്ന ഒരാൾക്ക് സഞ്ചരിക്കാൻ ഹെലികോപ്റ്റർ എന്നാണ് സുധാകരൻ അധിക്ഷേപിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News