Perarival: 32 വര്‍ഷം തടവറയിലാക്കിയ രണ്ടേ രണ്ട് ബാറ്ററി; എന്തായിരുന്നു പേരറിവാളന്റെ പേരിലുള്ള കേസ്?

രാജീവ് ഗാന്ധി വധക്കേസിലെ (Rajeev Gandhi Murder Case) പ്രതി പേരറിവാളനെ (Perarivalan) ജയില്‍ മോചിതനാക്കാന്‍ ഉത്തരവ്. സുപ്രീംകോടതിയുടേതാണ് തീരുമാനം. 31 വർഷത്തിന് ശേഷമാണ് പേരറിവാളന്‍റെ മോചനം. ഭരണഘടനയുടെ 142-ാം അനുഛേദം ഉപയോഗിച്ചാണ് സുപ്രീംകോടതിയുടെ വിധി.

പേരറിവാളന്‍റെ മോചനത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കാതെ വന്നതോടെയാണ് പേരറിവാളന്‍ സുപ്രീംകോടതിയെ സമീപിച്ചത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തമിഴ്‌നാട് സര്‍ക്കാറിന്‍റെ ശുപാര്‍ശയില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കാത്തതില്‍ സുപ്രീംകോടതി അതൃപ്തി അറിയിച്ചിരുന്നു. ഗവര്‍ണര്‍ തീരുമാനമെടുക്കാത്ത സാഹചര്യത്തില്‍ ജസ്റ്റിസ് എല്‍ നാഗേഷ്വര്‍ റാവു അധ്യക്ഷനാനയ ബെഞ്ച് എല്ലാ കക്ഷികളുടെയും വാദം കേട്ട് വിധി പറയുകയായിരുന്നു. ശിക്ഷാകാലയളവിലെ നല്ല നടപ്പും മാനുഷിക പരിഗണനയും വെച്ച് കോടതി പേരറിവാളന് നേരത്തെ തന്നെ കോടതി ജാമ്യം അനുവദിച്ചിരുന്നു.

രാജീവ് ഗാന്ധി വധക്കേസിൽ 31 വർഷമായി ജയിൽ ശിക്ഷ അനുഭവിച്ചു വരികയാണ് പേരറിവാളൻ. 1991ലാണ് പേരറിവാളൻ അറസ്റ്റിലായത്. 1991 ജൂൺ 11 ന് ചെന്നൈയിലെ പെരിയാർ തിടലിൽ വച്ച് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർമാർ പേരറിവാളനെ അറസ്റ്റ് ചെയ്യുമ്പോള്‍ അദ്ദേഹത്തിന് 20 വയസ് തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുകയായിരുന്നു. ചെയ്ത കുറ്റം, രാജ്യത്തെ പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന ചെയ്തു എന്നതാണ്.

അറസ്റ്റിലാകുന്ന സമയത്ത് ആ പത്തൊമ്പതുകാരന്‍ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ഡിപ്ലോമ പൂർത്തിയാക്കിയതേ ഉണ്ടായിരുന്നൊള്ളൂ. പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ തമിഴ്നാട്ടിലെ ശ്രീപെരുംമ്പത്തൂരില്‍ വച്ച് വധിക്കാന്‍ ഗൂഢാലോചന നടത്തിയ ശിവരാസന് സ്‌ഫോടക വസ്തുവായി 9 വോൾട്ട് ബാറ്ററി നൽകിയെന്നതായിരുന്നു പേരറിവാളന് മേല്‍ ചുമത്തിയ കുറ്റം. അറസ്റ്റിന് പുറകെ പലരും പേരറിവാളിന്‍റെ നിരപരാധിത്വത്തെ കുറിച്ച് വാദിച്ചെങ്കിലും, വധിക്കപ്പെട്ടത് രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാണെന്നതിനാല്‍ കേസ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

പേരറിവാളന്‍റെ പേരിലുള്ള കേസ് എന്തായിരുന്നു

1991 ജൂണ്‍ 11 -നാണ് രാജീവ് ഗാന്ധി വധക്കേസില്‍ പേരറിവാളന്‍ അറസ്റ്റിലാവുന്നത്. അന്ന് പത്തൊമ്പത് വയസ്സായിരുന്നു പേരറിവാളന്‍റെ പ്രായം. ഒമ്പത് വോള്‍ട്ടിന്‍റെ ബാറ്ററി കടയില്‍നിന്നു വാങ്ങിയെന്നതായിരുന്നു പേരറിവാളനുമേല്‍ ചുമത്തപ്പെട്ട കുറ്റം. പേരറിവാളന്‍ ജയിലിലായി. ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിയായിരുന്നു പേരറിവാളന്‍. അതും കുറ്റമാരോപിക്കാന്‍ ഒരു കാരണമായിത്തീരുകയായിരുന്നു.

രാജീവ് ഗാന്ധിയെ വധിക്കാനുപയോഗിച്ച ബോംബ് പൊട്ടിക്കാനുള്ള ഒമ്പത് വോള്‍ട്ടിന്‍റെ ബാറ്ററി വാങ്ങിയത് പേരറിവാളനാണ് എന്നതായിരുന്നു കുറ്റപത്രം. മാസങ്ങള്‍ക്കുശേഷം അറസ്റ്റ് നടക്കുന്ന സമയത്ത് പേരറിവാളന്‍റെ പോക്കറ്റില്‍ അതിന്‍റെ രസീതുണ്ടായിരുന്നുവെന്നും സിബിഐയുടെ കുറ്റപത്രത്തില്‍ പറയുന്നു. പേരറിവാളന്‍ ജയിലിലായതോടെ അമ്മ അര്‍പ്പുതമ്മാള്‍ മകന്‍റെ മോചനത്തിനുവേണ്ടി നിരന്തരം പോരാട്ടം നടത്തിക്കൊണ്ടിരുന്നു

An Appeal From The Death Row എന്ന പുസ്തകത്തിൽ പേരറിവാളൻ എഴുതിയ ഒരു വരിയുണ്ട്. എനിക്ക് പങ്കൊന്നുമില്ലായിരുന്നുവെന്ന് ഒടുവിൽ കണ്ടെത്തും. ‘ജയിലറയ്ക്കുള്ളിൽ പൊലിഞ്ഞ എന്റെ ജീവിതത്തിലെ സുവർണ വർഷങ്ങൾ ആർക്കു തിരിച്ചു നൽകാൻ കഴിയും?’
അതേ; രാജീവ് ഗാന്ധി വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ,പിന്നീട് ജീവപര്യന്തമായി ശിക്ഷ ഇളവു ചെയ്തതിനെത്തുടർന്നു ജയിലിൽ കഴിഞ്ഞുവന്നിരുന്ന എ.ജി. പേരറിവാളൻ ജയിൽ മോചിതനായി. അറസ്റ്റിലാകുമ്പോൾ 19 വയസായിരുന്ന പേരറിവാളൻ 32 വർഷമായി ജയിലിൽ കഴിയുകയായിരുന്നു.

രാജീവ് ഗാന്ധിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ബെൽറ്റ് ബോംബ് നിർമിക്കാൻ ബാറ്ററി വാങ്ങി നൽകി എന്നതായിരുന്നു പേരറിവാളനെതിരായ കുറ്റം. എന്നാൽ ബാറ്ററി വാങ്ങി നൽകിയത് എന്തിന് വേണ്ടിയാണ് എന്ന് പേരറിവാളന് അറിയില്ലായിരുന്നുവെന്ന് പിന്നീട് അന്വേഷണ സംഘാംഗം തന്നെ വെളിപ്പെടുത്തി. ഇതിനുപിന്നാലെ പേരറിവാളന്റെ മോചനത്തിനായി തമിഴ്നാട്ടിലാകമാനം മുറവിളി ഉയരുകയും ചെയ്തിരുന്നു.എന്നിട്ടും വർഷങ്ങൾ എടുത്തു മോചനത്തിനായി. 32 വർഷത്തെ നീതി നിഷേധത്താൽ യാതനാപൂരിതമായ ജീവിതം ജീവിക്കേണ്ടി വന്ന ഈ അമ്മയുടേയും മകന്റെയും ചിത്രം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News