തമിഴ്നാട്ടിലെ സേലത്ത് ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. മുപ്പത് യാത്രക്കാര്‍ക്ക് പരുക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരം. അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. എടപ്പാടി ഭാഗത്തുനിന്നുവന്ന സ്വകാര്യ ബസ് എതിര്‍ദിശയില്‍ തിരുച്ചെങ്ങോട് ഭാഗത്ത് നിന്നെത്തിയ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ വണ്ടി ഓടിക്കുന്ന ഡ്രൈവറും ബസ്സിന്റെ മുമ്പിലിരിക്കുന്ന ആളുകളും സീറ്റീല്‍ നിന്ന് തെറിച്ചുപോവുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. അപകടത്തില്‍പ്പെട്ട വാഹനങ്ങളില്‍ ഒന്നിലുണ്ടായിരുന്ന സിസിടിവിയിലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികള്‍ പ്രവേശിപ്പിച്ചു.
പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം
വാഹനാപകത്തിൽ യുവതി മരിച്ചു. തിരുവല്ലയിൽ പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം.സ്ക്കൂട്ടർ യാത്രിക ചങ്ങനാശ്ശേരി വാഴപ്പള്ളി മുല്ലശ്ശേരിൽ വീട്ടിൽ ബിജിമോൾ ( 32 ) ആണ് മരിച്ചത്. വൈകിട്ട് നാലു മണിയോടെ ആയിരുന്നു അപകടം.
താമരശ്ശേരി ചുരത്തിൽ ടാങ്കർ ലോറി മറിഞ്ഞു
താമരശ്ശേരി ചുരത്തിൽ ടാങ്കർ ലോറി മറിഞ്ഞു .ചുരത്തിൽ ഗതാഗതം തടസപ്പെട്ടു. ലോറി നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ തുടരുന്നു. അതേസമയം ചുരത്തിൽ അതി ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here