CM : സഖാവ് ഇ കെ നായനാരുടെ ജീവിതം കേരളചരിത്രത്തിന്റെ നാള്‍വഴികളില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു: മുഖ്യമന്ത്രി

സഖാവ് ഇ കെ നായനാരുടെ ജീവിതം കേരളചരിത്രത്തിന്റെ നാള്‍വഴികളില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹത്തിന്റെ ബഹുമുഖമായ രാഷ്ട്രീയ ഇടപെടലുകളും കണിശതയുള്ള പ്രത്യയശാസ്ത്രബോധവും നിര്‍ദ്ദേശങ്ങളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് എന്നും വഴികാട്ടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സഖാവ് ഇ കെ നായനാരുടെ ഓര്‍മദിനമാണിന്ന്. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവര്‍ത്തകന്‍, സ്വാതന്ത്ര്യ സമര സേനാനി, ഭരണാധികാരി, നിയമസഭാ സാമാജികന്‍, പത്രപ്രവര്‍ത്തകന്‍ തുടങ്ങി സഖാവിന്റെ കയ്യൊപ്പ് പതിയാത്ത സാമൂഹിക, രാഷ്ട്രീയ മേഖലകള്‍ കുറവാണെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

1939 ല്‍ തന്റെ ഇരുപതാം വയസ്സിലാണ് നായനാര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാവുന്നത്. അന്നുതൊട്ട് ജീവിതാവസാനം വരെ വിവിധ പാര്‍ട്ടി ചുമതലകളില്‍ തുടര്‍ന്ന അദ്ദേഹം മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് ആശയങ്ങളില്‍ അടിയുറച്ചു നിന്നു. കര്‍ഷക തൊഴിലാളി വര്‍ഗ്ഗത്തിനു വേണ്ടിയും പൊതുജന നന്മക്കായും പൊരുതിയ സഖാവ് കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വളര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സഖാവ് ഇ കെ നായനാരുടെ ഓർമദിനമാണിന്ന്. അദ്ദേഹത്തിന്റെ ജീവിതം കേരളചരിത്രത്തിന്റെ നാൾവഴികളിൽ ഉൾച്ചേർന്നിരിക്കുന്നു. കമ്മ്യൂണിസ്റ്റ്‌ രാഷ്ട്രീയ പ്രവർത്തകൻ, സ്വാതന്ത്ര്യ സമര സേനാനി, ഭരണാധികാരി, നിയമസഭാ സാമാജികൻ, പത്രപ്രവർത്തകൻ തുടങ്ങി സഖാവിന്റെ കയ്യൊപ്പ് പതിയാത്ത സാമൂഹിക, രാഷ്ട്രീയ മേഖലകൾ കുറവാണ്.

1939 ൽ തന്റെ ഇരുപതാം വയസ്സിലാണ് നായനാർ കമ്മ്യൂണിസ്റ്റ്‌ പാർട്ടി അംഗമാവുന്നത്. അന്നുതൊട്ട് ജീവിതാവസാനം വരെ വിവിധ പാർട്ടി ചുമതലകളിൽ തുടർന്ന അദ്ദേഹം മാർക്സിസ്റ്റ് ലെനിനിസ്റ്റ് ആശയങ്ങളിൽ അടിയുറച്ചു നിന്നു. കർഷക തൊഴിലാളി വർഗ്ഗത്തിനു വേണ്ടിയും പൊതുജന നന്മക്കായും പൊരുതിയ സഖാവ് കേരളത്തിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ വളർത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

മതനിരപേക്ഷതയെ ഉയർത്തിപ്പിടിച്ചു വർഗീയതയെ ചെറുക്കാനും അദ്ദേഹം മുന്നിൽ നിന്നു. ത്യാഗോജ്ജലമായ ആ ജീവിതം ഏതൊരാൾക്കും മാതൃകയാണ്. അദ്ദേഹത്തിന്റെ ബഹുമുഖമായ രാഷ്ട്രീയ ഇടപെടലുകളും കണിശതയുള്ള പ്രത്യയശാസ്ത്രബോധവും നിർദ്ദേശങ്ങളും കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന് എന്നും വഴികാട്ടിയാണ്.

1980ലും 87ലും 96ലുമായി മൂന്നു തവണ അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയായി. സാമൂഹ്യരംഗത്ത് വമ്പിച്ച മാറ്റങ്ങള്‍ക്ക് വഴിമരുന്നിട്ട ഈ സർക്കാരുകൾ നിരവധി ജനക്ഷേമ പദ്ധതികള്‍ക്ക് തുടക്കമിട്ടു. നായനാരുടെ നേതൃത്വം കരുത്തു പകർന്ന വികസന കാഴ്ചപ്പാടിന്റേയും നയങ്ങളുടെയും തുടർച്ചയാണ് ഇന്നത്തെ ഇടതുപക്ഷ സർക്കാർ നടപ്പിലാക്കുന്നത്. കേരള ചരിത്രത്തിലാദ്യമായി തുടർഭരണം നേടിയ ഈ സർക്കാർ ജനകീയ വികസന മാതൃകയുമായി മുന്നോട്ടുപോകുമ്പോൾ സഖാവിന്റെ ഓർമ്മകൾ നൽകുന്ന ഊർജം വളരെ വലുതാണ്.

പിന്തിരിപ്പൻ രാഷ്ട്രീയമോഹങ്ങൾക്ക് വേണ്ടി കേരളവികസനത്തിന് തടയിടാൻ വർഗീയ വലതുപക്ഷ കൂട്ടുകെട്ട് കിണഞ്ഞു ശ്രമിക്കുകയാണ്. ഈ നുണപ്രചരണങ്ങളെയും അക്രമോത്സുക സമരങ്ങളെയും തള്ളിക്കളഞ്ഞ് പൊതുജന നന്മക്കും വികസനത്തിനുമൊപ്പം കരുത്തോടെ നിലയുറപ്പിക്കാൻ സഖാവ് നായനാരുടെ സ്മരണ നമുക്ക് കരുത്തു പകരും. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here