K Sudhakaran : മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപം: സുധാകരനെതിരായ കേസ് അതിന്റെ രീതിക്ക് മുന്നോട്ടു പോകും: മന്ത്രി പി രാജീവ്

മുഖ്യമന്ത്രി പിണറായി വിജയനെ ( Pinarayi Vijayan ) അധിക്ഷേപിച്ച സുധാകരനെതിരെ ( K sudhakaran ) കേസ് എടുത്ത സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി പി രാജീവ് ( P Rajeev) . സുധാകരനെതിരായ കേസ് അതിന്റെ രീതിക്ക് മുന്നോട്ടു പോകുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കെപിസിസി അധ്യക്ഷന്റെ പ്രസ്താവനയെ അപലപിക്കാന്‍ ഒരു കോണ്‍ഗ്രസ് നേതാവ് പോലും തയ്യാറായിട്ടില്ലെന്നും മന്ത്രി പി രാജീവ് കൈരളി ന്യൂസിനോട് പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരത്തിലുള്ള വിഷയങ്ങളിലാണ് യുഡിഎഫും കോണ്‍ഗ്രസും ശ്രദ്ധ പുലര്‍ത്തുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്ന സമീപനം ജനങ്ങള്‍ തുറന്നുകാട്ടുമെന്നും ഇതിനെതിരായ ശക്തമായ വികാരം തെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നും മന്ത്രി കൈരളി ന്യൂസിനോട് പറഞ്ഞു.

E P Jayarajan : എന്തും വിളിച്ചുപറയാം എന്ന നിലയിലേക്ക് കോണ്‍ഗ്രസ്സ് മാറി; ഇ പി ജയരാജന്‍

എന്തും വിളിച്ചുപറയാം എന്ന നിലയിലേക്ക് കോണ്‍ഗ്രസ്സ് മാറിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ( E P Jayarajan ).  മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ചത് കേരളത്തെ അധിക്ഷേപിക്കുന്നതിന് സമമാണെന്നും നിയമത്തെ വെല്ലുവിളിക്കാന്‍ കെ സുധാകരനെ അനുവദിക്കില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

നീതിന്യായ വ്യവസ്ഥയെ അടിസ്ഥാനപ്പെടുത്തി സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും എന്തും പറയാനുള്ള ലൈസന്‍സാണോ പഠനശിബിരം നല്‍കിയതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയില്‍ കോണ്‍ഗ്രസ്സ് പരാജയ ഭീതിയിലാണ്. തൃപ്പൂണിത്തറയില്‍ കോണ്‍ഗ്രസ് ബി ജെ പിയ്ക്ക് വോട്ട് മറിച്ചു.

എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതോടെ കോണ്‍ഗ്രസ് വിറച്ചു പോയി. വോട്ട് ആരുടെയും പോക്കറ്റിലല്ലെന്നും ഇ പി ജയരാന്‍ പറഞ്ഞു. കോണ്‍ഗ്രസ്സിനെ നിലം പരിശാക്കിയ ആം ആദ്മിക്ക് മുന്നില്‍ കോണ്‍ഗ്രസ് വോട്ട് യാചിച്ച് നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

K Sudhakaran : മുഖ്യമന്ത്രിയെ അധിക്ഷേപിച്ച സംഭവം; കെ സുധാകരനെതിരെ കേസെടുത്തു

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ( Pinarayi vijayan ) വിവാദ പരാമർശം നടത്തിയ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെതിരെ ( K Sudhakaran )  കേസെടുത്ത് പൊലീസ്. ഐപിസി 153-ാം വകുപ്പ് പ്രകാരം വിദ്വേഷ പ്രസംഗത്തിനാണ് കേസ്. ഡിവൈഎഫ്‌ഐ നേതാവിന്റെ പരാതിയിലാണ് നടപടി.

മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ചങ്ങല പൊട്ടിയ പട്ടിയെ പോലെയാണെന്നായിരുന്നു കെ സുധാകരന്‍റെ ആക്ഷേപം. അയാളെ നിയന്ത്രിക്കാൻ ആരുമില്ല എന്നായിരുന്നു സുധാകരൻ്റെ മറ്റൊരു പരാമർശം. മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കെ പി സി സി അധ്യക്ഷനെതിരെ പ്രതിഷേധം ശക്തമായിരുന്നു.

ചങ്ങലയിൽ നിന്നും പൊട്ടിയ പട്ടി എങ്ങനെയാണ് അതു പോലെ നടക്കുകയല്ലേ മുഖ്യമന്ത്രി. അയാളെ നിയന്ത്രിക്കാനും പറഞ്ഞു മനസ്സിലാക്കാനും ആരുമില്ല. തേരാ പാരാ നടക്കുകയാണ്, എന്നിങ്ങനെ പോകുന്നു മുഖ്യമന്ത്രിക്കെതിരെയുള്ള അധിക്ഷേപം. ഒരു സ്വകാര്യ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ്   കെ പി സി സി അധ്യക്ഷനിൽ നിന്നും ഇത്തരമൊരു പരാമർശം ഉണ്ടായത്.

സംപ്രേഷണം ചെയ്യുമെന്നും , പൊതു സമൂഹത്തിൽ നിന്നും വിമർശനം ഉയരുമെന്നും അറിഞ്ഞു കൊണ്ട് തന്നെയാണ് കെ സുധാകരൻ ഇങ്ങനെയൊക്കെ പറഞ്ഞതെന്ന് വ്യക്തം. ഏതായാലും കടുത്ത എതിർപ്പ് കെ സുധാകരനെതിരെ ഉയർന്നു കഴിഞ്ഞു.

ഇതിന് മുമ്പും കെ സുധാകരന്‍ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് രംഗത്തെത്തിയിട്ടുണ്ടായിരുന്നു. ‘പിണറായി വിജയൻ ആരാ, കുടുംബമെന്താ, ചെത്തുകാരന്റെ കുടുംബം’ എന്ന്‌ പറഞ്ഞാണ്‌ പ്രസംഗത്തിനിടെ കെ സുധാകരൻ മുഖ്യമന്ത്രിക്കു‌നേരെ തിരിഞ്ഞത്‌.

‘ചെത്തുകാരന്റെ കുടുംബത്തിൽനിന്ന്‌ കേരളത്തിന്റെ മുഖ്യമന്ത്രിയായി. ചെത്തുകാരന്റെ വീട്ടിൽ നിന്നുയർന്നുവന്ന മുഖ്യമന്ത്രിക്ക്‌ സഞ്ചരിക്കാൻ ഹെലികോപ്റ്റർ. നിങ്ങൾക്ക്‌ അഭിമാനമാണോ അത്‌. എവിടെനിന്നു വന്നു. എങ്ങനെ ഈ നിലയിലെത്തി. അധികാര ദുർവിനിയോഗം നടത്താതെയാണോ’ എന്നിങ്ങനെയായിരുന്നു സുധാകരന്‍റെ അധിക്ഷേപം.

പിണറായി ചെത്തുകാരന്റെ മകനാണെന്ന് പറഞ്ഞ് ഇതിന് മുന്‍പും സുധാകരന്‍ അധിക്ഷേപം നടത്തിയിട്ടുണ്ട്. ചെത്തുകാരന്റെ കുടുംബത്തിൽ നിന്ന് വന്ന ഒരാൾക്ക് സഞ്ചരിക്കാൻ ഹെലികോപ്റ്റർ എന്നാണ് സുധാകരൻ അധിക്ഷേപിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here