Assam : അസമിൽ വീണ്ടും പ്രളയ മുന്നറിയിപ്പ് നൽകി കേന്ദ്ര ജല കമ്മീഷൻ

കനത്ത മ‍ഴയെ തുടര്‍ന്ന് അസമിൽ വീണ്ടും പ്രളയ മുന്നറിയിപ്പ് നൽകി കേന്ദ്ര ജല കമ്മീഷൻ. സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമാണെന്ന് കേന്ദ്ര ജല കമ്മീഷൻ മുന്നറിയിപ്പ് നല്‍കി. ഇതിനിടെ അസമില്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം ഒമ്പത് ആയി.

ബരാക് ഉൾപ്പെടെ ആറ് നദികൾ കരകവിഞ്ഞു. നദികളിലെ ജലനിരപ്പ് അപകടനിലയേക്കാള്‍ മുകളിലാണ്.മണ്‍സൂണിന് മുന്നോടിയായുള്ള മഴയെ തുടര്‍ന്നാണ് സംസ്ഥാനത്ത് വെള്ളപ്പൊക്കമുണ്ടായത്. സംസ്ഥാനത്ത് 48,000 ആളുകളെയാണ് 248 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുന്നത്.

ഹോജായ്, കച്ചര്‍ എന്നീ ജില്ലകളെയാണ് പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. കരസേന, പാരാ മിലിറ്ററി സേന, എന്‍.ഡി.ആര്‍.എഫ്, ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസ് എന്നിവര്‍ സംസ്ഥാനത്ത് പ്രളയ ബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.

അൻപതിനായിരത്തോളം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഉരുളപൊട്ടലിനെ തുടർന്ന് മലയോര ജില്ലയായ ദിമാ ഹസാവോ പൂർണമായും ഒറ്റപെട്ടു.

പ്രളയബാധിത പ്രദേശങ്ങളിൽ അവശ്യസാധനങ്ങളുടെ വിതരണം നിലനിർത്താനും ആശയവിനിമയ മാർഗങ്ങൾ പുനഃസ്ഥാപിക്കാനുമുള്ള ശ്രമത്തിലാണ്  സംസ്ഥാന സർക്കാർ . അതേ സമയം  കനത്ത മഴ കർണാടകയിലെ സാധാരണ ജീവിതത്തെയും താറുമാറാക്കി.

അടുത്ത മൂന്ന് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കർണാടകയിലെ പല  പ്രദേശങ്ങളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മ‍ഴയെ തുടര്‍ന്ന് അസമിലും മേഘാലയയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു.

പലയിടത്തും റോഡ്, റെയിൽവേ ട്രാക്കുകൾ എന്നിവ ഒലിച്ചുപോയി. നാൽപ്പതിനായിരത്തോളം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. അസമിന് എല്ലാവിധ സഹായങ്ങളും നൽകുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. അസമിൽ ബുധനാഴ്ച മുതൽ നടത്താനിരുന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷകൾ നിർത്തിവച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News