Whatsapp: ആരും അറിയാതെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും പോകണോ? പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ

കൃത്യമായ ഇടവേളകളില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാറുള്ള ആപ്പ് ആണ് വാട്ട്‌സ്ആപ്പ്. അവയില്‍ പലതും ഉപയോക്താക്കള്‍ ആഗ്രഹിച്ചത് തന്നെയായിരിക്കും അടുത്തിടെ നടപ്പിലാക്കിയ മെസേജ് റീയാക്ഷന്‍ അത്തരത്തില്‍ ഒന്നാണ്. ഇപ്പോള്‍ ഇതാ വാട്ട്‌സ്ആപ്പ് പുതിയ ഫീച്ചര്‍ നടപ്പിലാക്കുന്നു. വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലെ ഈ പരിഷ്‌കാരം ഉറപ്പായും വാട്ട്‌സ്ആപ്പ് ഉപയോക്താവ് ആഗ്രഹിച്ചത് തന്നെയായിരിക്കും.

വിവിധ ഗ്രൂപ്പുകളില്‍ അംഗമല്ലാത്ത ഒരു വാട്ട്‌സ്ആപ്പ് ഉപയോക്താവും കാണില്ല. എന്നാല്‍ അംഗമായ എല്ലാ ഗ്രൂപ്പും ഒരു ഉപയോക്താവിന് ഇഷ്ടമാകണം എന്നില്ല. അതിനാല്‍ തന്നെ പലകാരണത്താല്‍ ഗ്രൂപ്പില്‍ നിന്നും ഇറങ്ങിപ്പോകുന്നത് പതിവാണ്. എന്നാല്‍ ഇപ്പോഴത്തെ വാട്ട്‌സ്ആപ്പ് രീതി അനുസരിച്ച് ഏതെങ്കിലും ഗ്രൂപ്പില്‍ നിന്ന് എക്‌സിറ്റ് ആയാല്‍ അത് ഗ്രൂപ്പില്‍ ഉള്ളവര്‍ എല്ലാം അറിയും. എന്നാല്‍ പുതിയ ഫീച്ചറിലൂടെ വാട്ട്‌സ്ആപ്പ് അവതരിപ്പിക്കുന്നത് ആരും അറിയാതെ ഗ്രൂപ്പില്‍ നിന്നും ലെഫ്റ്റ് ആകാനുള്ള സാധ്യതയാണ്.

ഉപയോക്താക്കളെ നിശബ്ദമായി ഗ്രൂപ്പുകളില്‍ നിന്ന് പുറത്തുകടക്കാന്‍ അനുവദിക്കുന്ന പുതിയ ഫീച്ചര്‍ വൈകാതെ വാട്ട്‌സ്ആപ്പ് നടപ്പിലാക്കും എന്നാണ് വിവരം. ഇത്തരമൊരു ഫീച്ചര്‍ വാട്ട്‌സ്ആപ്പ് പരീക്ഷിക്കുന്നതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ വാട്ട്‌സ്ആപ്പ് ബീറ്റ് ഇന്‍ഫോ പുറത്തുവിട്ടിട്ടുണ്ട്. ആരെങ്കിലും വാട്‌സാപ് ഗ്രൂപ്പില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിച്ചാല്‍ ചാറ്റില്‍ മറ്റ് ആളുകളെ പുറത്തുപോയ കാര്യം അറിയിക്കില്ലെന്ന് ഇത് കാണിക്കുന്നു.

വാബീറ്റാഇന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് മാത്രമാണ് ഗ്രൂപ്പില്‍ നിന്ന് ആരെങ്കിലും പുറത്തുപോയാല്‍ കാണാന്‍ കഴിയൂ. എന്നാല്‍ ഗ്രൂപ്പിലുള്ള മറ്റുള്ളവര്‍ക്ക് ഇക്കാര്യം കണ്ടെത്താനും കഴിയില്ല. നിലവില്‍ ആരെങ്കിലും ഗ്രൂപ്പില്‍ നിന്ന് പുറത്തുപോയാല്‍ ‘ഇന്ന വ്യക്തി ലെഫ്റ്റ്’ എന്ന് എഴുതി കാണിക്കും. പുതിയ ഫീച്ചര്‍ വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ്, ഐഒഎസ് പതിപ്പുകളില്‍ വരുമെന്നാണ് അറിയുന്നത്. എന്നാല്‍ ഈ ഫീച്ചര്‍ ആദ്യം ഡെസ്‌ക്ടോപ് ബീറ്റയില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News