ലെെംഗിക അതിക്രമ ആരോപണത്തിൽ പ്രതികരണവുമായി സ്‌പേസ് എക്‌സ്, ടെസ്ല സിഇഒ ഇലോൺ മസ്‌ക്. 2016ൽ പ്രെെവറ്റ് ജെറ്റിൽ വച്ച് നടന്നു എന്നാരോപിക്കുന്ന സംഭവം യാഥാർത്ഥ്യമല്ലെന്നും ആരോപണം ഉന്നയിച്ച യുവതിയെ താൻ വെല്ലുവിളിക്കുകയുമാണെന്നാണ് ഇലോൺ മസ്കിന്റെ പ്രതികരണം. ട്വിറ്റിലൂടെയായിരുന്നു മസ്കിന്റെ പ്രതികരണം. എന്നാൽ സംഭവത്തിൽ മസ്കിനെതിരെയുളള ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് പരാമർശിക്കാതെയായിരുന്നു ഇലോൺ മസ്‌കിന്റെ ട്വീറ്റ്.
‘അവരുടെ സുഹൃത്ത് എന്നെ നഗ്നനായി കണ്ടുവെന്ന് അവകാശപ്പെടുന്നത് നുണയാണ്. അവരെ ഞാൻ വെല്ലുവിളിക്കുന്നു. എന്റെ ശരീരത്തിൽ നിങ്ങൾ കണ്ടുവെന്ന് പറയുന്ന ഭാഗത്തിലെ ടാറ്റൂകൾ, മറുക് എന്നിവ വിവരിക്കുക. പൊതുജനങ്ങൾക്ക് അറിയാത്ത ഒരു കാര്യമാണ് അത്. അവൾക്കതിന് കഴിയില്ല. കാരണം, അത് ഒരിക്കലും സംഭവിച്ചിട്ടില്ല’, മസ്‌ക് ട്വീറ്റ് ചെയ്തു.
സ്‌പേസ് എക്‌സ് കോർപ്പറേറ്റ് ജെറ്റ് ക്രൂ അംഗമായ കരാർ ജീവനക്കാരിയോട് മസ്‌ക് മോശമായി പെരുമാറിയെന്ന് ആരോപണം ഉയർന്നിരുന്നു. 2016ലാണ് സംഭവം. ഇതിന്റെ പശ്ചാത്തലത്തിലാണ് മസ്കിന്റെ പ്രതികരണം. ബിസിനസ് ഇൻസൈഡറിന് നേരിട്ട് നൽകിയ അഭിമുഖത്തിലാണ് ജീവനക്കാരിയുടെ പെൺസുഹൃത്ത് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. യാത്രയ്ക്കിടെ മസ്‌ക് ജീവനക്കാരിയോട് മുഴുവൻ ശരീരവും മസാജ് ചെയ്യാൻ ആവശ്യപ്പെടുകയും, തുടർന്ന് ലെെംഗികവൃത്തിയിൽ ഏർപ്പെടാൻ പ്രേരിപ്പിക്കുകയും ചെയ്തെന്നും സുഹൃത്ത് പറഞ്ഞു.
പിന്നീട് മറ്റൊരു അവസരത്തിൽ നന്നായി മസാജ് ചെയ്താൽ ഒരു കുതിരയെ വാങ്ങാമെന്നും വാഗ്ദാനം ചെയ്തു. എന്നാൽ ജീവനക്കാരി വാഗ്ദാനം നിരസിക്കുകയാണ് ചെയ്തത്. ലെെംഗിക അതിക്രമം പുറത്ത് പറയാതിരിക്കാൻ കമ്പനി 2.5 ലക്ഷം ഡോളർ നൽകി ഒതുക്കി തീർക്കാൻ ശ്രമം നടന്നുവെന്നും അഭിമുഖത്തിൽ വെളിപ്പെടുത്തി. ലണ്ടനിലേക്കുള്ള ഒരു യാത്രയ്ക്കിടെയാണ് ജീവനക്കാരി തന്നോട് ഈ ദുരനുഭവം പറഞ്ഞത് എന്ന് സുഹൃത്ത് പറയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here