പാവപ്പെട്ടവര്‍ക്ക് ഒരുപാട് ഉപകാരമുള്ള സര്‍ക്കാരാണ്…. തൃക്കാക്കരയുടെ മണ്ണില്‍ നിന്ന് വികാരാധീനനായി ഒരു മനുഷ്യന്‍

എല്‍ ഡി എഫ് സര്‍ക്കാര്‍ എന്നും സാധാരണക്കാരായ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാരാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്ന ജനശബ്ദങ്ങള്‍ തൃക്കാക്കരയുടെ മണ്ണില്‍ നിന്നും വീണ്ടും മുഴങ്ങുന്നു. പാവപ്പെട്ടവര്‍ക്ക ഒരുപാട് ഉപകാരമുള്ള സര്‍ക്കാരാണ്…പെന്‍ഷന്‍ വീട്ടില്‍ കൊണ്ടു തരും…കൊവിഡ് കാലത്ത് പട്ടിണിക്കിടത്താതെ കൈത്താങ്ങായി കൂടെ നിന്നു….തൃക്കാകരയില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ തന്നെ വരണം…വികാരധീനനായി തൃക്കാക്കര മണ്ഡലത്തില്‍ നിന്ന് പറയുന്ന ഈ മനുഷ്യന്റെ ആഗ്രഹം തന്നെയാണ് ഓരോ തൃക്കാക്കരകാരന്റെ മനസിലും

ഓരോരുത്തരുടേയും സംസ്കാരം ജനം വിലയിരുത്തട്ടെ; കെ സുധാകരന് മുഖ്യമന്ത്രിയുടെ മറുപടി

കെ സുധാകരന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ(Pinarayi Vijayan). ഓരോരുത്തരുടേയും സംസ്കാരം ജനം വിലയിരുത്തട്ടെയെന്നും മലബാറിലും തിരുവിതാംകൂറിലും ചങ്ങലക്കും പട്ടിക്കും ഒരേ അർത്ഥമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന് കേസെടുക്കാൻ താൽപ്പര്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

സിൽവർലൈനെതിരായ കുപ്രചരണങ്ങളെ തുറന്ന് കാട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന് ജനം ധൈര്യം നൽകുന്നു. എതിർപ്പുയർന്ന ഇടങ്ങളിലെല്ലാം എൽഡിഎഫിന് വിജയമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്തു നടക്കുന്ന വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇടതു സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിനുള്ള ജനപിന്തുണ വർദ്ധിക്കുകയാണ്. ലൈഫിന്റെ ഭാഗമായി 2,95,000 വീടുകൾ നിർമ്മിച്ചു. അടുത്തമാസം ഇത് 3 ലക്ഷമായി വർധിക്കും. സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ വികസനമാണ് കേരളത്തിൽ നടപ്പാക്കുന്നത്. അതിലൂടെ അനവധി നേട്ടങ്ങൾ സംസ്ഥാനം സ്വന്തമാക്കിഎന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

‘900 വാഗ്ദാനങ്ങൾ മുന്നോട്ട് വെച്ചു. അത് യാഥാർഥ്യമാക്കാൻ ശ്രമിച്ചു. 1600 ഗ്യാമീണ റോഡുകൾ പൂർത്തീകരിച്ചു ആധുനിക തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ ആണ് ശ്രമിക്കുന്നത്. BPL വിഭാഗത്തിൽ പെട്ട 14000 കുടുംബങ്ങൾക്ക് കെ ഫോൺ ഉടൻ യാഥാർഥ്യമാക്കും.

പിഎസ്‌സി വഴി 22,345 പേർക്ക് ജോലി നൽകി. 183,706 പേർക്ക് കഴിഞ്ഞ 6 വർഷം കൊണ്ട് പിഎസ്‌സി ജോലി ലഭിച്ചു. ഐടി രംഗത്ത് 10400 പേർക്ക് തൊഴിൽ നൽകി. 181 കമ്പനികൾ പ്രവർത്തനമാരംഭിച്ചു. 15 ലക്ഷം പേർക്ക് തൊഴിൽ ഉറപ്പ് എന്ന വാഗ്ദാനം നിറവേറ്റി.’, മുഖ്യമന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here