പ്രവാസിയുടെ കൊലപാതകത്തില്‍ 5 പ്രതികള്‍ അറസ്റ്റില്‍. മര്‍ദനത്തിനിരയായി ചികിത്സയിലിരിക്കെ മരിച്ച അബ്ദുല്‍ ജലീലിനെ മര്‍ദിച്ച അഞ്ചുപേരാണ് അറസ്റ്റിലായത്. അലി മോന്‍ , അല്‍ത്താഫ് , റഫീഖ് , അനസ് ബാബു , മണികണ്ഠന്‍ എന്നിവരാണ് അറസ്റ്റിലായത്.
അറസ്റ്റിലായ പ്രതികളില്‍ മൂന്നു പേര്‍ അബ്ദുല്‍ ജലീലിന്‍റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. കേസിലെ പ്രധാന പ്രതി യഹ്യ ഒളിവിലാണ്. ഇയാളെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാണ്.
അബ്ദുൽ ജലീലിന്റെ മരണകാരണം തലക്കേറ്റ ക്ഷതമാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ക്രൂരമർദനമേറ്റ് അബോധാവസ്ഥയിലാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ അബ്ദുൽ ജലീലിനെ പ്രവേശിപ്പിച്ചത്. ജലീലിന്റെ ദേഹമാസകലം മൂർച്ചയുള്ള ആയുധംകൊണ്ട് വരഞ്ഞ മുറിവുകളും മർദനമേറ്റ പാടുകളുമുണ്ടായിരുന്നു. തലക്കേറ്റ ക്ഷതത്തെ തുടർന്നുള്ള ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
വഴിയരികിൽ പരിക്കേറ്റ് കിടന്നയാളാണെന്ന് പറഞ്ഞ് മേലാറ്റൂർ സ്വദേശി യഹ്യയാണ് അബ്ദുൽ ജലീലിനെ ആശുപത്രിയിൽ എത്തിച്ചത്. ഈ മാസം 15 നാണ് പ്രവാസിയായ അബ്ദുൽ ജലീൽ രണ്ടര വർഷത്തിന് ശേഷം നാട്ടിലെത്തിയത്. മൂന്ന് മക്കളുടെ പിതാവായ അബ്ദുൾ ജലീൽ കഴിഞ്ഞ പത്ത് വർഷമായി പ്രവാസിയാണെങ്കിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ഥിതിയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here