കേന്ദ്രസര്‍ക്കാര്‍ ഭീമമായ തോതില്‍ വര്‍ദ്ധിപ്പിച്ച പെട്രോള്‍ ഡീസല്‍ നികുതിയില്‍ ഭാഗികമായ കുറവ് വരുത്തിയിരിക്കുകയാണെന്നും ഇത് സംസ്ഥാനസര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു . ഇതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പെട്രോള്‍ നികുതി 2.41 രൂപയും ഡീസല്‍ നികുതി 1.36 രൂപയും സംസ്ഥാന സര്‍ക്കാര്‍ കുറയ്ക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ ഭീമമായ തോതില്‍ വര്‍ദ്ധിപ്പിച്ച പെട്രോള്‍ ഡീസല്‍ നികുതിയില്‍ ഭാഗികമായ കുറവ് വരുത്തിയ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍. പെട്രോള്‍ നികുതി 2.41 രൂപയും ഡീസല്‍ നികുതി 1.36 രൂപയും സംസ്ഥാന സര്‍ക്കാര്‍ കുറച്ചു.
ഇതോടെ കേരളത്തില്‍ പെട്രോളിന് 10.47 പൈസയും ഡീസലിന് 7.37 പൈസയും കുറയും. കേന്ദ്രം അടിക്കടി നികുതി വര്‍ദ്ധിപ്പിച്ചിട്ടും ഇടതുസര്‍ക്കാര്‍ നികുതി വര്‍ദ്ധിപ്പിച്ചിരുന്നില്ല. മാത്രമല്ല ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ച ഇന്ധന നികുതി ഒന്നാം പിണറായി സര്‍ക്കാര്‍ കുറക്കുയും ചെയ്തു.
ഇത് രണ്ടാം തവണയാണ് പിണറായി സര്‍ക്കാര്‍ ഇന്ധന നികുതി കുറക്കുന്നത്. പുതുക്കിയ നികുതി ഇളവ് അനുസരിച്ച് തിരുവനന്തപുരത്ത് പെട്രോളിന് 106.74 രൂപയും ഡീസലിന് 96.58 പൈസയും ആകും വില. കൊച്ചിയില്‍ 104.62, 92.63 ആകും പെട്രോള്‍ ഡീഷല്‍ വില. കോഴിക്കോട് പെട്രോളിന് 104.92 രൂപയും ഡീസലിന് 94.89 പൈസയും ആകും പുതിയ വില.
രാജ്യത്ത് കേന്ദ്ര സർക്കാർ ഇന്ധന നികുതി കുറച്ചിരുന്നു. പെട്രോളിന് ലിറ്ററിന് 8 രൂപയും ഡീസലിന് 6 രൂപയുമാണ് കുറച്ചത്. ഇതിലൂടെ പെട്രോളിന് 9.50 രൂപയുടെയും ഡീസലിന് 7 രൂപയും കുറവുണ്ടാകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഉജ്ജ്വല യോജന പദ്ധതി വഴി നൽകുന്ന പാചക വാതക സിലിണ്ടറുകൾക്ക് 200 രൂപ സബ്സിഡിയും പ്രഖ്യാപിച്ചു.
പണപ്പെരുപ്പവും വില കയറ്റവും അതിരൂക്ഷമായി തുടരുമ്പോൾ ഇന്ധന വില നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന വിമർശനം ശക്തമായിരുന്നു. ഇതിനെതിരെയുള്ള വലിയ പ്രതിഷേധങ്ങളും രാജ്യത്ത് തുടരുകയാണ്. ഈ സാഹചര്യത്തിലാണ് നികുതി കുറയ്ക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം.
പെട്രോളിന്റെ നികുതി 8 രൂപയും ഡീസലിന്റെ എക്സൈസ് നികുതി 6 രൂപയുമാണ് കുറച്ചത്. ഇതിലൂടെ പെട്രോളിന് 9.50 രൂപയും ഡീസൽ ലിറ്ററിന് 7 രൂപ വരെയും വിലക്കുറവ് ഉണ്ടാകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. കഴിഞ്ഞ 3 മാസത്തിനിടയിൽ ഇത് രണ്ടാം തവണയാണ് കേന്ദ്രം നികുതി കുറയ്ക്കുന്നത്.
പുതുക്കിയ നിരക്ക് ഇന്ന് അർദ്ധരാത്രി മുതൽ നിലവിൽ വരും. പെട്രോൾ വില പല സംസ്ഥാനങ്ങളിലും 120 രൂപ വരെ ഉയർന്ന സാഹചര്യത്തിൽ സാധാരണക്കാർക്ക് കുറച്ചെങ്കിലും ആശ്യാസമാണ് കേന്ദ്ര സർക്കാർ തീരുമാനം. ഇതോടൊപ്പം ഉജ്ജ്വല പദ്ധതി പ്രകാരം ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്ക് നൽകുന്ന പാചക വാതക സിലിണ്ടറിന് 200 രൂപ സബ്സിഡി ഏർപ്പെടുത്താനും കേന്ദ്ര സർക്കാർ തീരുമാനിച്ചു.
അതേ സമയം പാചക വാതക സിലിണ്ടറിന് പൊതുവേ നൽകിയിരുന്ന സബ്സിഡി പുന:സ്ഥാപിച്ചിട്ടില്ല. സ്റ്റീലിന്റെയും സിമന്റിന്റെയും വില കുറയ്ക്കാനുള്ള ഇടപെടലുകള്‍ നടത്തുമെന്നും കേന്ദ്രം അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here