ലക്ഷദ്വീപ് തീരം വഴി 1526 കോടിയുടെ ഹെറോയിൻ കടത്താൻ ശ്രമിച്ചതിനു പിന്നിൽ ഇറാൻ ബന്ധമുള്ള രാജ്യാന്തര ലഹരി കടത്ത് സംഘമെന്ന് DRI നിഗമനം. അറസ്റ്റിലായവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണ്ണായക വിവരങ്ങള്‍ ഡി ആര്‍ ഐയ്ക്ക് ലഭിച്ചത്.കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പിടിയിലായ ക്രിസ്പിന് ഹെറോയിന്‍ കടത്തില്‍ മുഖ്യ പങ്കാളിത്തമെന്നും ചോദ്യം ചെയ്യലില്‍ വ്യക്തമായി.
പുറം കടലില്‍ നിന്നും പിടികൂടിയ രണ്ട് ബോട്ടുകളിൽ നിന്ന് സാറ്റലൈറ്റ് ഫോണുകളും , ഉറുദു എഴുത്തുകളും കണ്ടെടുത്തു.അതേ സമയം അറസ്റ്റിലായ 20 പ്രതികളെ തോപ്പുംപടി കോടതി റിമാന്‍റ് ചെയ്തു. ഡി ആര്‍ ഐയും കോസ്റ്റ്ഗാര്‍ഡും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലക്ഷദ്വീപിന് സമീപത്തു നിന്ന് ഹെറോയിനുമായി കഴിഞ്ഞ ദിവസം രണ്ട് ബോട്ടുകള്‍ പിടികൂടിയത്.
1526 കോടി രൂപ വിലയുള്ള 218 കിലോ ഹെറോയിനാണ് പിടിച്ചെടുത്തത്. നാല് മലയാളികളും തമിഴ്നാട് സ്വദേശികളും ഉള്‍പ്പടെ 20 പേരാണ് ബോട്ടിലുണ്ടായിരുന്നത്.ഇവരെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണ്ണായക വിവരങ്ങള്‍ ഡി ആര്‍ ഐക്ക് ലഭിച്ചത്.ഇറാൻ ബന്ധമുള്ള രാജ്യാന്തര ലഹരി കടത്ത് സംഘമാണ് ഇവര്‍ക്ക് പിന്നിലെന്നാണ് വ്യക്തമായിരിക്കുന്നത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തും മൂന്ന് പേരെ ഡി ആര്‍ ഐ പിടികൂടിയിരുന്നു.ഇക്കൂട്ടത്തിലുണ്ടായിരുന്ന ക്രിസ്പിന്‍ എന്നയാള്‍ക്ക് ലഹരിക്കടത്തില്‍ മുഖ്യ പങ്കാളിത്തമുള്ളതായും പ്രതികള്‍ സമ്മതിച്ചതായാണ് വിവരം.രണ്ട് ബോട്ടുകളിൽ നിന്നും സാറ്റലൈറ്റ് ഫോണുകളും , ഉറുദു എഴുത്തുകളും കണ്ടെടുത്തിട്ടുണ്ട്.
പാക്കിസ്ഥാനില്‍ നിന്നുമെത്തിച്ച മയക്കുമരുന്ന് ലക്ഷദ്വീപ് തീരം വഴി കന്യാകുമാരിയിലേക്ക് കടത്താനായിരുന്നു ശ്രമമെന്നാണ് പ്രാഥമിക വിവരം.അറസ്റ്റിലായവരെ തോപ്പുംപടി മജിസ്റ്റ്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.
ഇവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് ഡി ആര്‍ ഐ തീരുമാനം.മയക്കുമരുന്ന് കടത്തിന് പിന്നിലെ കൂടുതല്‍ പേരുടെ പങ്കാളിത്തം സംബന്ധിച്ചാണ് ഡി ആര്‍ ഐ അന്വേഷിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here