പുതുക്കിയ ഇന്ധന വില പ്രാബല്യത്തില്‍. കേരളത്തില്‍ പെട്രോളിന് ലീറ്ററിന് 10 രൂപ 40 പൈസയും ഡീസലിന് ലീറ്ററിന് 7 രൂപ 35 പൈസയുമാണ് കുറഞ്ഞത്. പുതുക്കിയ നികുതി ഇളവ് അനുസരിച്ച് തിരുവനന്തപുരത്ത് പെട്രോളിന് 107 രൂപ 71 പൈസയും ഡീസലിന് 96 രൂപ58 പൈസയും ആണ് വില. കേന്ദ്രസര്‍ക്കാര്‍ ഭീമമായ തോതില്‍ വര്‍ദ്ധിപ്പിച്ച പെട്രോൾ- ഡീസൽ നികുതി ഭാഗികമായി ഇളവ് വരുത്തിയതൊടെയാണ് ഇന്ധനവില അൽപ്പം കുറഞ്ഞത്.
സംസ്ഥാനങ്ങളുമായി പങ്കിടുന്ന എക്സൈസ് നികുതിയിലാണ് കേന്ദ്രം മാറ്റം വരുത്തിയത്. എന്നാൽ ഇന്ധനത്തിന് മേൽ ചുമത്തിയ അധികനികുതിയും, സെസും കുറക്കാൻ കേന്ദ്രം തയ്യറായിട്ടില്ല. കേന്ദ്രം അടിക്കടി നികുതി വര്‍ദ്ധിപ്പിച്ചിട്ടും ഇടതുസര്‍ക്കാര്‍ നികുതി വര്‍ദ്ധിപ്പിച്ചിരുന്നില്ല.
കൂടാതെ പെട്രോള്‍ നികുതി 2 രൂപ 41 പൈസയും ഡീസല്‍ നികുതി 1 രൂപ36 പൈസയും കേന്ദ്ര കുറവിന് ആനുപാതികമായി സംസ്ഥാന സര്‍ക്കാര്‍ കുറച്ചു. ഇതോടെ കേരളത്തില്‍ പെട്രോളിന് 10.47 പൈസയും ഡീസലിന് 7.37 പൈസയും കുറഞ്ഞു.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ച ഇന്ധന നികുതി ഒന്നാം പിണറായി സര്‍ക്കാര്‍ കുറക്കുയും ചെയ്തു. ഇത് രണ്ടാം തവണയാണ് പിണറായി സര്‍ക്കാര്‍ ഇന്ധന നികുതി കുറക്കുന്നത്. പുതുക്കിയ നികുതി ഇളവ് അനുസരിച്ച് തിരുവനന്തപുരത്ത് പെട്രോളിന് 107.71 രൂപയും ഡീസലിന് 96.52 പൈസയും ആകും വില.
കൊച്ചിയില്‍ 104.62, 92.63 ആകും പെട്രോള്‍ ഡീസല്‍ വില. കോഴിക്കോട് പെട്രോളിന് 104.92 രൂപയും ഡീസലിന് 94.89 പൈസയും ആകും പുതിയ വില. കഴിഞ്ഞ മാർച്ച് 21 ന് തിരുവനന്തപുരത് പെട്രോൾ വില 106 രൂപ 3 പൈസയായിരുന്നു.
മെയ് 21 ന് അത് 117.91 പൈസയായി. മെയ് 22ന് അത് 107 ലേക്ക്. അതായത് രണ്ട് മാസത്തിൽ ഉണ്ടായ വർധന മാത്രമേ കുറച്ചിട്ടൊള്ളു. 2014 ൽ പെട്രോളിന്റെ കേന്ദ്ര നികുതി 9.48 പൈസയാണ്. നികുതി കുറച്ചിട്ടും 2022 ലെ കേന്ദ്ര നികുതി 19.88 പൈസയാണ്. ഇതാണ് വസ്തുത.
Fuel Price : ഇന്ധനവില: നികുതി കുറച്ച് മോദി സര്‍ക്കാര്‍ സാധാരണക്കാരുടെ കണ്ണില്‍ പൊടിയിടുമ്പോള്‍
2014 ൽ നരേന്ദ്ര മോദി അധികാരത്തിൽ വരുമ്പോൾ പെട്രോളിന് 9 രൂപ 48 പൈസയും ഡീസലിന് 3 രൂപ 56 പൈസയുമായിരുന്നു നികുതി. അത് എട്ട് വർഷത്തിനുള്ളിൽ പെട്രോളിന് 27 രൂപ 90 പൈസയും ഡീസലിന് 21.80 പൈസയുമായിട്ട് വർധിച്ചു. അതിൽ നിന്നും പെട്രോളിന് ലിറ്ററിന് 8 രൂപയും ഡീസലിന് 6 രൂപയും കുറയ്ക്കാനാണ് ഇപ്പോഴത്തെ തീരുമാനം.
യഥാർത്ഥത്തിൽ കേന്ദ്ര സർക്കാരിന് കിട്ടുന്ന വലിയ വരുമാനത്തിലെ ചെറിയ ഒരു കുറവ് മാത്രമേ ഇപ്പോഴത്തെ തീരുമാനത്തിൽ ഉണ്ടാകുന്നുള്ളു. പെട്രോളിന് ഇപ്പോൾ 120 രൂപയ്ക്ക് അടുത്താണ് വില. ഡീസലിന് 105 ന് അടുത്തുമാണ്. ഇത് ഇനിയും കൂടും എന്ന റിപ്പോർട്ടുകൾ വരുന്നതിനിടെയാണ് ഇപ്പോൾ കേന്ദ്ര സർക്കാർ പ്രതിഷേധങ്ങളെ മറികടക്കാൻ നികുതി കുറയ്ക്കാനുള്ള തീരുമാനം എടുത്തിരിക്കുന്നത്.
അപ്പോഴും നരേന്ദ്ര മോദി സർക്കാർ കഴിഞ്ഞ 8 വർഷത്തിനിടയിൽ കൂട്ടിയ നികുതിയുടെ അളവ് വെച്ച് പരിശോധിക്കുമ്പോൾ ഇത് വലിയ കുറവല്ല. 27 രൂപയായി വർദ്ധിച്ച നികുതിയിൽ 8 രൂപ മാത്രമാണ് ഇപ്പോൾ കുറച്ചിരിക്കുന്നത്. സർക്കാരിന് കിട്ടുന്ന വരുമാനത്തിൽ ചെറിയ കുറവ് മാത്രമേ ഉണ്ടാകുന്നുള്ളു.
പാചക വാതക സിലിണ്ടറിന് 2020 മുതൽ സബ്സിഡി നൽകുന്നില്ല. ഇതിൽ നിന്ന് ഭീമമായ ലാഭമാണ് സർക്കാരിന് ലഭിക്കുന്നത്. ഏകദേശം എല്ലാ ജനങ്ങളും മുഴുവൻ പൈസയും നൽകി സിലിണ്ടർ വാങ്ങണം. ഇപ്പോൾ ഉജ്ജ്വല യോജന പദ്ധതി വഴി നൽകുന്ന സിലിണ്ടറുകൾക്ക് 200 രൂപ സബ്സിഡി നൽകാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
ചെറിയൊരു ശതമാനം ജനങ്ങൾക്ക് മാത്രമാണ് ഈ ഇളവ് ലഭിക്കുന്നത്. ഇത്തരമൊരു പ്രതിസന്ധി കട്ടത്തിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള കേന്ദ്ര സർക്കാർ നടപടി ക്കപ്പുറത്ത് വലിയൊരു ആശ്വാസം എന്ന രീതിയിൽ ഈ നടപടിയെ വിലയിരുത്താനാവില്ല. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണ്.
വിലക്കയറ്റം ഇതേ രീതിയിൽ തുടരുമെന്നാണ് RBI യുടെ സമീപകാല റിപ്പോർട്ട് . ഇതേ തുടർന്ന് റിപ്പോ നിരക്ക് RBI കൂടിയിരുന്നു. രാജ്യം പ്രതീക്ഷിച്ച സാമ്പത്തിക വളർച്ചയിൽ എത്തില്ലെന്നാണ് IMS ന്റെ അടക്കം വിലയിരുത്തൽ .
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രതിസന്ധി മറികടക്കാൻ ഈ തീരുമാനത്തിലൂടെ കേന്ദ്ര സർക്കാരിന് കഴിയുമോ എന്നത് സംശയമാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here