അസമിൽ കസ്റ്റഡി മരണം ആരോപിച്ച് പൊലീസ് സ്റ്റേഷൻ ആക്രമിച്ച് ജനക്കൂട്ടം. മത്സ്യ വ്യാപാരിയായ സഫീഖുൽ ഇസ്ലമാണ് നാഗുൺ പോലീസ് കസ്റ്റഡിയിൽ മരണപെട്ടത്. ഇതിൽ പ്രതിഷേധിച്ച് ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിക്കുകയും പോലീസ് സ്റ്റേഷൻ അഗ്നിക്കിരയാക്കുകയും ചെയ്തു.
പോലീസ് സ്റ്റേഷൻ പൂർണമായും കത്തിനശിച്ചു. ഒരു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് സഫീഖുൽ ഇസ്ലമിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ജനക്കൂട്ടം പോലീസ് സ്റ്റേഷന്‍ അക്രമിക്കുന്നതിന്റെയും പോലീസുകാരെ മര്‍ദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു.
സഫിഖുള്‍ ഇസ്ലാം എന്നയാളാണ് പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മരിച്ചത്. പോലീസ് ഇയാളെ മര്‍ദിച്ചു കൊലപ്പെടുത്തിയെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
സ്ത്രീകളും പുരുഷന്‍മാരും അടങ്ങിയ സംഘം പോലീസ് സ്റ്റേഷനു നേര്‍ക്ക് കല്ലെറിഞ്ഞു. ശേഷം, പോലീസുകാരെ പിടിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. പിന്നാലെ സ്റ്റേഷന്‍ കത്തിക്കുകയും ചെയ്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.