വടകര അപകടത്തില്‍ അച്ഛനും മുത്തശ്ശിക്കും പിന്നാലെ അനാമികയും മരിച്ചു

നാദാപുരം റോഡ് കെ ടി ബസാറില്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിനിയും മരിച്ചു. കോഴിക്കോട് കാരപറമ്പ് സ്വദേശിനി അനാമിക (9) ആണ് മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അനാമികയുടെ അച്ഛന്‍ രാഗേഷും, രാഗേഷിന്റെ അമ്മ ഗിരിജയും അപകടത്തില്‍ മരിച്ചിരുന്നു.

ഞായറാഴ്ച പകല്‍ 12.45 നാണ് അപകടം. കൊട്ടിയൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങവേയാണ് അപകടം. വടകരനിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന എം എച്ച് 12 ക്യുഡബ്ലു -6411 ലോറിയാണ് എതിരെവന്ന കെ എല്‍ 11 എ എല്‍- 3147 മഹിന്ദ്ര സൈലോ കാറില്‍ ഇടിച്ചത്. ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് വാഹനം ഓടിച്ച രാഗേഷിനെ പുറത്തെടുത്തത്. അപ്പോഴേക്കും രാഗേഷ് മരിച്ചിരുന്നു. ഗിരിജയെ വടകര പാര്‍ക്കോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

രാഗേഷിന്റെ ഭാര്യ ദീപ്തി, മകള്‍ അദ്വിക, രാഗേഷിന്റെ സഹോദരി രാഖി, ഇവരുടെ ഭര്‍ത്താവ് ജ്യോതിഷ്, മക്കളായ തീര്‍ത്ഥ, ശ്രീഹരി എന്നിവര്‍ക്കും പരിക്കേറ്റു. തീര്‍ത്ഥയുടെയും നില ഗുരുതരമാണ്. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News