Thrikakkara; തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; വോട്ട് കച്ചവടത്തിനുള്ള നീക്കം ഗൗരവതരം, മുഖ്യമന്ത്രി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വോട്ട് കച്ചവടത്തിനുള്ള നീക്കം ഗൗരവതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. . തൃക്കാക്കരയിൽ ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ട് കച്ചവടത്തിൻ്റെ സ്വാദറിഞ്ഞ ഒരുപാട് ബി ജെ പി നേതാക്കൾ ഉണ്ട്… തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലും ഇത്തരത്തിലുള്ള സമാന നീക്കം നടക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി യുമായി ഒത്തുകളിക്കാൻ കോൺഗ്രസ് കേരളത്തിലും പലതവണ തയ്യാറായി എന്നാൽ ഇതൊക്കെ താത്ക്കാലിക ലാഭമാണ് ലക്ഷ്യംവെക്കുന്നത് ബിജെപി കോൺഗ്രസ് ഒത്തുകളി ഇപ്പോഴും തുടരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടതു പക്ഷത്തിനെതിരെ സകല വലതുപക്ഷ ശക്തികളും ഒന്നിച്ച തെരഞ്ഞെടുപ്പായിരുന്നു 2021 ലേത്,എന്നാൽ ജനങ്ങൾ ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ വിധിയെഴുതി അങ്ങനെയാണ് 99 സീറ്റോടെ ഈ സർക്കാർ അധികാരത്തിലെത്തിയത് രണ്ടാം പിണറായി സർക്കാരിൻ്റെ ആദ്യ വർഷത്തെ പ്രോഗ്രസ്സ് റിപ്പോർട്ട് ഉടൻ ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കുമെന്നും അദ്ദേഹം വേദിയിൽ പറഞ്ഞു.

അതേസമയം, രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് നേരെ ഉള്ള ആക്രമണങ്ങൾ പല രീതിയിൽ നടക്കുന്നുവെന്നും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് വളരെ കൂടുതൽ പ്രാധാന്യമുണ്ട്. രാജ്യത്ത് സുരക്ഷിത ബോധം കുറയുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളെ വിവിധ ചേരികളിൽ ആക്കാനാണ് ബിജെപിയുടെയും ആർഎസ്എസിന്റെയും ശ്രമം. ഒരു വിഭാഗത്തിന് നേരെ ഉള്ള ആക്രമണം കൂടുന്നു. ചില ആരാധനാലയങ്ങൾ മാറ്റിയെടുക്കാനുള്ള നീക്കങ്ങൾ ഉണ്ടാകുന്നു. എല്ലാത്തിനും പിന്നിൽ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ്. രാജ്യത്തിന്റെ പരമോന്നത കോടതി വ്യക്തത വരുത്തിയ കര്യങ്ങൾ തങ്ങൾക്ക് ബാധകമല്ലെന്ന രീതി കാണുന്നു. കേന്ദ്ര സർക്കാർ ഇവർക്ക് എല്ലാ ഒത്താശയും ചെയ്യുകയാണെന്നും രാജ്യത്തിന്റെ സ്വസ്ഥത തകർക്കാൻ, സംഘ്പരിവാർ അജണ്ട നടപ്പിലാക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മത നിരപേക്ഷത തകർക്കാൻ ഉള്ള ശ്രമങ്ങളെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News