Instagram: ‘എനിക്കൊരു രഹസ്യം പറയാനുണ്ട്’; ടെക്സസ് കൂട്ടക്കൊലക്ക് തൊട്ടുമുമ്പ് കൊലയാളി പെണ്‍കുട്ടിക്കയച്ച സന്ദേശം

ടെക്‌സസ്(texas) സ്‌കൂളിലെ കൂട്ടക്കൊലക്ക് മുമ്പ് കൊലയാളി സാല്‍വദോര്‍ റാമോസ് ഇന്‍സ്റ്റഗ്രാമില്‍ (Instagram) അവസാനമായി ഒരു പെണ്‍കുട്ടിക്ക് അയച്ച സന്ദേശം ഇങ്ങനെ, ‘എനിക്കൊരു രഹസ്യം പറയാനുണ്ട്, അത് ഞാന്‍ നിന്നോട് പറയാന്‍ ആഗ്രഹിക്കുന്നു’,. ഒപ്പം വായ്മൂടി ചിരിക്കുന്ന ഇമോജിയുമുണ്ട്.

സാല്‍വാദോര്‍ അയച്ച ഈ സന്ദേശം കൂട്ടക്കൊലക്ക് മുമ്പാണെന്നത് സംഭവം എത്രത്തോളം മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് നടത്തിയതെന്ന് കൂടി വെളിപ്പെടുത്തുകയാണ്. കൂടാതെ സാല്‍വദോര്‍ പെണ്‍കുട്ടിയെ ആയുധങ്ങളുടെ ചിത്രങ്ങളുടെ പോസ്റ്റില്‍ ടാഗ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ സാല്‍വദോറിനെ തനിക്കറിയില്ലെന്നാണ് പെണ്‍കുട്ടി പറയുന്നത്.

ഇത് ടെക്‌സസ് കൂട്ടക്കൊല നടത്തിയ കൊലയാളിയുടെ വഴികളെ സംബന്ധിച്ച് കൂടുതല്‍ ദുരൂഹമാക്കുകയാണ്. ആയുധങ്ങളുടെ ചിത്രങ്ങളുടെ പോസ്റ്റില്‍ തന്നെ ടാഗ് ചെയ്തതില്‍ ഭയമുണ്ടെന്നാണ് പെണ്‍ക്കുട്ടി ഇയാള്‍ക്ക് സന്ദേശമയച്ചിരിക്കുന്നത്.

എന്നാല്‍ നിങ്ങളെ ടാഗ് ചെയ്യണമെന്ന് തോന്നിയെന്നും അല്ലാതെ മറ്റു കാരണങ്ങളൊന്നുമില്ലെന്നുമാണ് മെയ് പന്ത്രണ്ടിന് സാല്‍വദോര്‍ മറുപടി നല്കുന്നത്.

പിന്നീട് ഞാന്‍ തയ്യാറെടുക്കുകയാണെന്ന മറ്റൊരു സന്ദേശവും ഇയാള്‍ പെണ്‍ക്കുട്ടിക്ക് അയച്ചിട്ടുണ്ട്. എന്തിനാണെന്ന് പെണ്‍ക്കുട്ടി ചോദിക്കുന്നുണ്ട്. അക്കാര്യത്തില്‍ കൃത്യമായ മറുപടി പറയാന്‍ ഇയാള്‍ തയ്യാറായില്ലെങ്കിലും ഞാന്‍ നിന്നോട് പറയാം എന്നാണ് സാല്‍വദോര്‍ മറുപടി നല്‍കുന്നത്.

ടെക്സസ് കൂട്ടക്കൊലക്ക് പതിനൊന്നുമണിക്കൂറുകള്‍ മാത്രം ബാക്കിനിൽക്കെ എനിക്കൊരു രഹസ്യം പറയാനുണ്ട് ഞാനത് നിന്നോട് പറയാന്‍ ആഗ്രഹിക്കുന്നവെന്നും ഇയാള്‍ അറിയിക്കുന്നുണ്ട്. വായ്മൂടി ചിരിക്കുന്ന ഇമോജിയും സന്ദേശത്തോടൊപ്പം സാല്‍വദോര്‍ അയച്ചിട്ടുണ്ട്.

പിന്നീട് രാവിലെ ഒന്‍പതരയോടെ താന്‍ പുറത്താണ് എന്നൊരു സന്ദേശവും ഇയാള്‍ പെണ്‍ക്കുട്ടിക്കയച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ആക്രമണം സല്‍വദോര്‍ മുന്‍ക്കൂട്ടി ആസൂത്രണം ചെയ്താണ് നടത്തിയതെന്നതിന്റെ തെളിവുകള്‍ പുറത്തുവന്നത്.

ടെക്സസിലെ പ്രഥമിക വിദ്യാലയത്തിലെ പത്തൊന്‍പത് കുട്ടികളേയും രണ്ട് അധ്യാപകരേയും സ്വന്തം മുത്തശ്ശിയെയും ഇയാള്‍ വെടിവച്ചുകൊന്നു. സാല്‍വദോറിനെ സംഭവസ്ഥലത്ത് വെച്ച് തന്നെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News