കോൺഗ്രസ് കർണാടക അധ്യക്ഷൻ ഡി.കെ.ശിവകുമാറിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇഡി കുറ്റപത്രം സമർപ്പിച്ചത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കർണാടക കോൺഗ്രസിന് വലിയ തിരിച്ചടിയാണ് ഡി.കെ ശിവകുമാറിനെതിരെയുള്ള ഇഡി റിപ്പോർട്ട്.
ബിനാമി പേരിൽ നിരവധി സ്വത്തു രേഖകൾ ശിവകുമാറിന് ഉണ്ടായിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. കർണാടകയിലും ദില്ലിയിലുമടക്കം നിരവധി മാളുകളും ഭൂമിയുമുണ്ട്. ദില്ലിയിൽ മാത്രം 8.5 കോടിയിലധികം രൂപയുടെ ഫ്ലാറ്റുകൾ ഡി കെ യുടെ പേരിലുണ്ട്.
ഇതിനായി ദില്ലി കേന്ദ്രീകരിച്ചുള്ള സ്വകാര്യ ഏജൻസികൾ സഹായം നൽകിയിട്ടുണ്ടെന്നും നികുതി വെട്ടിപ്പിന് ഡി കെ ഏജൻസികളുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ നടത്തിയിട്ടുണ്ടെന്നും ഇഡി നൽകിയ കുറ്റപത്രത്തിൽ ചൂണ്ടി കാട്ടുന്നു. കേസിൽ നിലവിൽ ജാമ്യത്തിൽ ആണ് ഡി.കെ.ശിവകുമാർ .
‘മനസാക്ഷിക്ക് നിരക്കാത്തതൊന്നും ഞാന്‍ ചെയ്തിച്ചില്ല. ആരെയും ബുദ്ധിമുട്ടിക്കാനോ വഞ്ചിക്കാനോ ഞാന്‍ ആഗ്രഹിക്കുന്നില്ല. അങ്ങനെയൊരു ജീവിതവും എനിക്ക് ആവശ്യമില്ല’- ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. നീതിക്കുവേണ്ടി പോരാടുമെന്നും താനും തന്റെ ഇച്ഛാശക്തിയും കൂടുതല്‍ ശക്തിപ്രാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ദില്ലി ഹൈക്കോടതിയാണ് ഡികെ ശിവകുമാറിന് ജാമ്യം അനുവദിച്ചത്. 25000 രൂപ കോടതിയില്‍ കെട്ടിവെക്കണം, രാജ്യം വിട്ടുപോകരുത് എന്നീ നിബന്ധനകളോടെയായിരുന്നു ജാമ്യം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here