പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രിയും ഗവർണർ തമ്മിലുള്ള പോര് വഴിത്തിരിവിൽ. മുഖ്യമന്ത്രി മമതാ ബാനർജിയെ സർവ്വകലാശാലാ ചാൻസലറാക്കാൻ ബംഗാൾ മന്ത്രിസഭയുടെ തീരുമാനം. ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണർ ജഗ്ദീപ് ധൻകറിനെ നീക്കുകയും ചെയ്യും.
ചുമതലയേറ്റെടുത്തതു മുതൽ സംസ്ഥാന ഗവൺമെന്റിനെതിരെ വലിയ വിമർശനങ്ങളാണ് ഗവർണർ ഉന്നയിച്ചിരുന്നത്. അഭിപ്രായ വ്യത്യാസങ്ങൾക്കൊടുവിൽ ബംഗാൾ മന്ത്രിസഭ ഇപ്പോൾ നിർണ്ണായക തീരുമാനമാണ് എടുത്തിരിക്കുന്നത്. കേരളത്തിലും സർക്കാരും ഗവർണറും തമ്മിൽ ചാൻസലർ പദവിയെ ചൊല്ലി ഏറ്റുമുട്ടിയിരുന്നു. ചാൻസലർ പദവി ഒഴിയുമെന്ന് പറഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത് വന്നിരുന്നു. ഈ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാളിൻ്റെ നടപടിക്ക് കേരളത്തെ സംബന്ധിച്ചും ഏറെ പ്രാധാന്യമുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here