ഗ്യാൻവാപി കേസിൽ വാരാണസി ജില്ലാ കോടതി തിങ്കളാഴ്ചയും വാദം കേൾക്കും. അഭിഭാഷകരുടെ ആവശ്യത്തെ തുടർന്നാണ് വാദം കേൾക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.പള്ളിയിൽ അവകാശവാദം ഉന്നയിച്ച് വിശ്വസനാതൻ സംഘിലെ അഞ്ച് സ്ത്രീകൾ നൽകിയ ഹർജി നിയമപരമായി നിലനിൽക്കുമോ എന്നതാണ് കോടതി പരിശോധിക്കുന്നത്. ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്നത് വാദം മാത്രമാണെന്നും തെളിയിക്കപ്പെട്ടിട്ടില്ലെന്നും മസ്ജിദ് കമ്മിറ്റി ഇന്ന് കോടതിയെ അറിയിച്ചു.
എന്നാൽ ശിവലിംഗം കണ്ടെത്തിയെന്ന വാദത്തിൽ എതിർകക്ഷികൾ ഉറച്ച് നിന്നു. ചുരുക്കം ചില ആളുകൾക്ക് മാത്രമാണ് കോടതി നടപടികൾ കേൾക്കാനുള്ള അവസരം. കോടതി നടപടികൾ റിപ്പോർട്ട് ചെയ്യാൻ അനുവദിക്കണമെന്ന മാധ്യമപ്രവർത്തകരുടെ ആവശ്യം അംഗീകരിച്ചില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here