
തിരുവനന്തപുരത്തെ വിദ്വേഷപ്രസംഗത്തില്‍ ജാമ്യം റദ്ദാക്കപ്പെട്ട പി.സി.ജോർജിനെ ജില്ലാ ജയിലിൽ നിന്നും പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. ജാമ്യാപേക്ഷ ഹൈക്കോടതി നാളത്തേക്ക് മാറ്റിയതോടെ ജോര്‍ജിന് ഇന്ന് ജയിലില്‍ തന്നെ കഴിയണം.
തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ടേറ്റ് കോടതി 14 ദിവസത്തേക്കാണ് പി സി ജോർജിനെ റിമാൻഡ് ചെയ്തത്. മതവിദ്വേഷ പ്രസംഗം ഗൂഢാലോചനയാണ് എന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കാതിരിക്കാനുള്ള നീക്കമെന്ന് ജോര്‍ജിന്‍റെ അഭിഭാഷകന്‍ ആരോപിച്ചു.
മതവിദ്വേഷ പ്രസംഗത്തില്‍ ജാമ്യം റദ്ദാക്കി വഞ്ചിയൂര്‍ കോടതി രാവിലെ ജയിലില്‍ അടച്ചെങ്കിലും ഇന്ന് തന്നെ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം കിട്ടുമെന്നായിരുന്നു ജോര്‍ജിന്‍റെ പ്രതീക്ഷ. തിരുവനന്തപുരം പ്രസംഗത്തിലെ ജാമ്യം റദ്ദാക്കിയതിനെതിരെയുള്ള ഹര്‍ജി ഫലത്തില്‍ ജാമ്യ ഹര്‍ജി തന്നെ ആയതിനാല്‍ മജിസ്ടേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നുമില്ല. രാവിലെ കേസ് പരിഗണിച്ച ഹൈക്കോടതി ഉച്ചക്ക് കേസ് വീണ്ടും പരിഗണിക്കും വരെ പി സി ജോര്‍ജ് പ്രതീക്ഷയിലായിരുന്നു. അറസ്റ്റ് അനാവശ്യമാണെന്ന് ജോര്‍ജിന്റെ അഭിഭാഷകര്‍ ഹൈക്കോടതിയില്‍ പറഞ്ഞു . പൊലീസ് എന്തിനാണ് പി സി ജോര്‍ജിനെ കസ്റ്റഡിയില്‍ ചോദിക്കുന്നതെന്നും എന്തു തെളിവുകളാണ് ഇനി ലഭിക്കാനുള്ളതെന്നും അഭിഭാഷകര്‍ ആരാഞ്ഞു.
എന്നാൽ ജോര്‍ജിന്റെ അറസ്റ്റും അനുബന്ധവിവരങ്ങളും ഉള്‍പ്പെടുത്തി വിശദമായ പത്രിക സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഇതിന് പ്രോസിക്യൂഷന് സമയം അനുവദിച്ചുകൊണ്ടാണ് ഹര്‍ജി നാളത്തേക്ക് മാറ്റിയത്. ഇതോടെ ജോര്‍ജിന് ഹൈക്കോടതി തീരുമാനം വരും വരെ ജയിലില്‍ തന്നെ കഴിയേണ്ടി വരും. ജോര്‍ജിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യമെന്ന് തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് വഞ്ചിയൂര്‍ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതു തിങ്കളാഴ്ച പരിഗണിക്കും. ഹൈക്കോടതി ജാമ്യം അനുവദിക്കാതിരിക്കാനാണ് ഗൂഢാലോചന എന്ന വാദമെന്ന് ജോര്‍ജിന്‍റെ അഭിഭാഷകന്‍ ആരോപിച്ചു
കൊച്ചി വെണ്ണലപ്രസംഗത്തില്‍ ജോര്‍ജിനനുവദിച്ചിട്ടുള്ള ഇടക്കാലജാമ്യം നാളെവരെ നീട്ടിയിട്ടുമുണ്ട് . കൊച്ചിയില്‍ നിന്ന് രാത്രി തിരുവനന്തപുരത്ത് എത്തിച്ച ജോര്‍ജിനെ, രാവിലെ ഏഴരയോടെയാണ് മജിസ്ട്രേറ്റിന്‍റെ ചേംമ്പറില്‍ ഹാജരാക്കിയത്. വലിയ പൊലീസ് ബന്തവസിലായിരുന്നു ജോര്‍ജിനെ കോടതിയിലെത്തിച്ചത്. ജോര്‍ജിന് ആദ്യം ജാമ്യം നല്‍കിയത് പ്രോസിക്യൂഷന്‍റെ വാദം കേള്‍ക്കാതെയായിരുന്നു. പ്രോസിക്യൂഷന്‍ ഹാജരാകാതിരുന്നത് വിവാദമായിരുന്നു. ഇന്ന് പ്രോസിക്യൂഷന്‍റെ കൂടി വാദം കേട്ട ശേഷമാണ് ജോര്‍ജിനെ റിമാന്‍ഡ് ചെയ്തത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here