പാലക്കാട് മണ്ണാർക്കാട്ടേക്ക് സ്ഫോടക വസ്തുക്കൾ കടത്തിയ കേസിലെ പ്രതി തമിഴ്നാട്ടിൽ പിടിയിൽ. നാലുവർഷത്തിന് ശേഷമാണ് അറസ്റ്റ്. മണ്ണാർക്കാട് പൊലീസാണ് പിടികൂടിയത്.
2017 ഒക്ടോബർ പത്തിനാണ് തമിഴ്നാട്ടിൽ നിന്നും മണ്ണാർക്കാട്ടേക്ക് കൊണ്ടുവന്ന വൻ സ്ഫോടകശേഖരം പിടികൂടിയത്. പൂ ചട്ടികൾകിടയിൽ ഒളിപ്പിച്ച് മിനി ലോറിയിലാണ് സ്ഫോടക വസ്തുക്കൾ എത്തിയത്. നാലു വർഷത്തിന് ശേഷമാണ് പ്രതി മുരുകേശൻ പിടിയിലാവുന്നത്. തമിഴിനാട് ഒടസൽ പെട്ടിയിൽ നിന്നാണ് മണ്ണാർക്കാട് പൊലീസ് പിടിയിലായത്.
അതേസമയം, മൊബൈൽ ഫോൺ പോലും ഒഴിവാക്കിയാണ് പ്രതി ഒളിവിൽ കഴിഞ്ഞിരുന്നത്. മറ്റു പ്രതികൾ സുനിൽകുമാർ, അബ്ദുൽ കരീം, മഹേന്ദ്രൻ എന്നിവർ നേരത്തേ പിടിയിലായിരുന്നു. എസ് ഐ സുരേഷ് ബാബു, സിപിഒമാരായ ഷഫീഖ്, ദാമോദരൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here