രണ്ടു ദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി രാഷ്ട്രപതി രാംനാഥ് കോവിന്ദ് മടങ്ങി. കേരള നിയമസഭ ഹാളിൽ സംഘടിപ്പിച്ച വനിതാ പാർളമെൻ്റ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായാണ് രാഷ്ട്രപതി കേരളത്തിലെത്തിയത്.
സ്ത്രീ പുരോഗതിയിൽ കേരളം ഉജ്ജല മാതൃകയാണെന്ന് പ്രശംസിച്ച രാഷ്ട്രപതി കേരളത്തിൽ വിദ്യാഭ്യാസം തൊഴിൽ മേഖലയിലെ സ്ത്രീപങ്കാളിത്തെ അഭിനന്ദിക്കുകയും ചെയ്തു. തിരുവനന്തപുരത്തുനിന്ന് അദ്ദേഹം പുനെയിലേക്കാണ് പോയത്. പത്നി സവിത കോവിന്ദ്, മകൾ സ്വാതി എന്നിവരും രാഷ്ട്രപതിക്കൊപ്പമുണ്ടായിരുന്നു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പത്നി രേഷ്മ ആരിഫ്, മന്ത്രി ആന്റണി രാജു, മേയർ ആര്യ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി, സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്, സതേൺ എയർ കമാൻഡ് എയർ മാർഷൽ എസ്.കെ. ഇൻഡോറിയ, പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, സിറ്റി പൊലീസ് കമ്മിഷണർ ജി. സ്പർശൻ കുമാർ, ജില്ലാ കളക്ടർ നവജ്യോത് ഖോസ എന്നിവർ രാഷ്ട്രപതിയേയും കുടുംബാംഗങ്ങളേയും യാത്രയാക്കാൻ എത്തിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here