ഇത്തരം ദൃശ്യങ്ങള്‍ ആരാണ് പ്രചരിപ്പിക്കാത്തത്? കേരളത്തോട് വി ഡി സതീശന്റെ ചോദ്യം

തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിനെതിരെ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ച കോണ്‍ഗ്രസുകാരെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇതുപോലുള്ള വീഡിയോ കിട്ടിയാല്‍ ആരാണ് പ്രചരിപ്പിക്കാത്തതെന്നും തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരായ അശ്ലീല വീഡിയോ കോണ്‍ഗ്രസുകാര്‍ പ്രചരിപ്പിച്ചുകാണുമെന്നും വി ഡി സതീശന്‍ പറഞ്ഞു. അത് അപ്ലോഡ് ചെയ്തവരെ കണ്ടെത്തട്ടെ, എന്നിട്ട് ഉത്തരവാദിത്തത്തെക്കുറിച്ച് പറയാമെന്നും സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇപ്പോള്‍ സ്ഥാനാര്‍ഥിയുടെ ഭാര്യയും കുടുംബവും വൈകാരികമായി പ്രതികരിക്കുന്നത് സംഭവം തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനാണ്. ഇങ്ങനെ വീഡിയോ പ്രചരിക്കുന്നത് ആദ്യമല്ലല്ലോ. എല്ലാവര്‍ക്കുമെതിരെ ഇങ്ങനെ വീഡിയോ പ്രചരിക്കാറുണ്ട്. പിണറായി വിജയനും വീണാജോര്‍ജിനും സ്ഥാനാര്‍ഥിക്കും മാത്രമല്ല കുടുംബമുള്ളത്. വീഡിയോ പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ടി പുറത്താക്കുമോ എന്ന ചോദ്യത്തിന് അതു പാര്‍ടിയോടു പറയാമെന്നായിരുന്നു മറുപടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here