വ്യാജ പ്രചരണങ്ങളെ യുഡിഎഫ് കുടുംബങ്ങൾ തന്നെ തള്ളിക്കളഞ്ഞു; എകെ ആന്റണിയുടെ പ്രതികരണം ഇതിന് തെളിവെന്ന് മുഖ്യമന്ത്രി

തൃക്കാക്കര പൊതു വികസനത്തിനൊപ്പം ഉയരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എങ്ങനെയും കരകയറാനുള്ള ആലോചനയിലാണ് യുഡിഎഫ്. അത്യന്തം ഹീനമായ പ്രചരണം യുഡിഎഫ് നടത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ ജനങ്ങൾ നിലപാടുകൾ എടുക്കുന്നത് വികസനങ്ങൾ നോക്കിയാണെന്നും എല്ലാ വികസനകൾക്കും എതിര് നിൽക്കുന്ന യുഡിഎഫിനെ ജനങ്ങൾ അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം വ്യാജ പ്രചാരണം നടത്തുന്ന നിലപാടിനെ യു ഡി എഫ് കുടുംബങ്ങൾ തന്നെ തള്ളിക്കളഞ്ഞുവെന്നും എകെ ആന്റണിയുടെ പ്രതികരണം ഇതിന് തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അശ്ലീല വീഡിയോ പ്രചാരണത്തെക്കുറിച്ച് സതീശന്‍ പറയട്ടെ എന്ന് എ കെ ആന്റണി

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരായ അശ്ലീല വീഡിയോ പ്രചാരണത്തെക്കുറിച്ചും കേസില്‍ കോണ്‍ഗ്രസുകാര്‍ അറസ്റ്റിലായതിനെക്കുറിച്ചും ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് പ്രതികരിക്കാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. മൂന്നു സ്ഥാനാര്‍ഥികളില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് മാത്രമാണ് അന്തസും കുലീനത്വമുള്ളതുമെന്ന് പറഞ്ഞപ്പോഴാണ് എ കെ ആന്റണിയോട് അശ്ലീല വീഡിയോ കേസില്‍ കോണ്‍ഗ്രസുകാരുടെ അറസ്റ്റ് സംബന്ധിച്ച് വാര്‍ത്താലേഖകര്‍ ചോദ്യം ചോദിച്ചത്‌. അശ്ലീല വീഡിയോ പ്രചാരണത്തെക്കുറിച്ച് സതീശന്‍ പറയട്ടെയെന്നായിരുന്നു ആന്റണി പറഞ്ഞത്‌

വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ വന്നിട്ടും അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ല. കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടതിനെക്കുറിച്ചും പഠിച്ചിട്ടേ പറയൂ എന്നുമാത്രം പറഞ്ഞു. കെ വി തോമസും എം ബി മുരളീധരനും കോണ്‍ഗ്രസ് വിട്ട് എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിനും അദ്ദേഹം ഇപ്പോള്‍ പ്രതികരിക്കില്ല എന്നു മാത്രം പറഞ്ഞൊഴിയുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News