
ഖുർആൻ മെഹർ ആയി നൽകി മുൻമന്ത്രി കെ ടി ജലീലിന്റെ മകന്റേയും മകളുടെയും വിവാഹം വ്യത്യസ്തമായി. മകൻ ഫാറൂഖ്, മകൾ സുമയ്യ എന്നിവരുടെ നികാഹ് ആണ് ലളിതമായി കുറ്റിപ്പുറത്ത് വെച്ച് നടന്നത്.സ്വർണാഭരണങ്ങൾക്ക് പകരം ഖുർആൻ ആയിരുന്നു മെഹർ ആയി നൽകിയത്.
പ്രഗത്ഭരുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായ സദസ്സിനെ സാക്ഷിയാക്കി ആയിരുന്നു കെ ടി ജലീലിന്റെ മക്കളുടെ വിവാഹം.ഗവർണർമാരായ ആരിഫ് മുഹമ്മദ് ഖാൻ, പി എസ് ശ്രീധരൻ പിള്ള, മുഖ്യമന്ത്രി പിണറായി വിജയൻ, പികെ കുഞ്ഞാലിക്കുട്ടി, പി ശ്രീരാമകൃഷ്ണൻ തുടങ്ങി പ്രമുഖനേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
ജലീലിന്റെ മകൻ മുഹമ്മദ് ഫാറൂഖ്, ഷുഹൈബയേയും മകൾ സുമയ്യ ബീഗം, മുഹമ്മദ് ഷെരീഫിനെയും ആണ് ജീവിത പങ്കാളികളായത്. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിക്കാഹിന് കാർമികത്വം വഹിച്ചു.
അതേസമയം, മതാചാര പ്രകാരമുള്ള നിക്കാഹ് മാത്രമാണ് ഇപ്പോള്‍ നടന്നത്. ഇവരുടെ പഠനം കഴിഞ്ഞ ശേഷമാകും കല്യാണ ചടങ്ങുകള്‍.ജലീലിന്റെ മൂത്തമകൾ അസ്മയുടെ വിവാഹവും സമാനമായ രീതിയിൽ ലളിതമായിട്ടായിരുന്നു നടത്തിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here