കഴിഞ്ഞ ദിവസം വിടപറഞ്ഞ ഗായകൻ ഇടവ ബഷീറി(Edava Basheer)ന് അന്ത്യാഭിവാദ്യമർപ്പിച്ച് സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം എംഎ ബേബി(MA Baby). ഇടവ ബഷീർ പാടിക്കൊണ്ടിരിക്കേ കുഴഞ്ഞു വീണുമരിച്ചവാർത്ത ടെലിവിഷൻ സ്ക്രീനിൽ തെളിഞ്ഞപ്പോൾ അത് സത്യമാകരുതേയെന്ന് മനസ്സ് ആഗ്രഹിച്ചുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
നാട്ടിലും വിദേശങ്ങളിലും ഏറ്റവും കൂടുതൽപരിപാടികൾ അവതരിപ്പിച്ചിട്ടുള്ള കലാകാരന്മാരിൽ മുൻനിരയിൽത്തന്നെ ഈ കലാകാരന് സ്ഥാനമുണ്ടെന്നും അദ്ദേഹം കുറിച്ചു.
എം എ ബേബിയുടെ ഫേസ്ബുക്ക് കുറിപ്പ്
പ്രിയ ഗായകൻ ഇടവാബഷീർ പാടിക്കൊണ്ടിരിക്കേ കുഴഞ്ഞു വീണുമരിച്ചവാർത്ത ടെലിവിഷൻ സ്ക്രീനിൽ തെളിഞ്ഞപ്പോൾ അത് സത്യമാകരുതേയെന്ന് മനസ്സ് ആഗ്രഹിച്ചു. ശ്രീരവിമേനോനെ വിളിച്ചു സംസാരിച്ചാണ് ദു:ഖവാർത്ത സ്ഥിരീകരിച്ചത്.
ആലപ്പുഴയിലെ ഒരു ഗാനമേളയിൽ പാടിക്കൊണ്ടിരുന്നപ്പോഴാണ് പൊടുന്നനെ കുഴഞ്ഞുവീണതും അപൂർണഗാനമായി നമ്മെവിട്ടുപിരിഞ്ഞതും.
കെ ജെ യേശുദാസെന്ന ദാസേട്ടന്റേയും മുഹമ്മദ് റാഫി സാബിന്റേയും ഗാനങ്ങൾ ആലപിച്ചാണ് ബഷീർ ആസ്വാദക ഹൃദയം കവർന്നത്. ദാസേട്ടന്റെശക്തമായ പിന്തുണയോടെയാണ് സിനിമയിൽപാടാൻ ആദ്യ അവസരം കിട്ടിയത്. ആഴിത്തിരമാലകളേയെന്ന ആഗാനം നല്ലനിലയിൽ സ്വീകരിക്കപ്പെട്ടു.
സിനിമകൾക്കും നാടകങ്ങൾക്കും പിന്നണിപാടുന്നതിനൊപ്പം ലളിതഗാന രംഗത്തും ഗാനമേളാപരിപാടികൾക്കും ബഷീർ സമയം കണ്ടെത്തി. നാട്ടിലും വിദേശങ്ങളിലും ഏറ്റവും കൂടുതൽപരിപാടികൾ അവതരിപ്പിച്ചിട്ടുള്ള കലാകാരന്മാരിൽ മുൻനിരയിൽത്തന്നെ ഈ കലാകാരന് സ്ഥാനമുണ്ട്.
അന്ത്യാഭിവാദനങ്ങൾ പ്രിയ ഗായകാ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here