Pathanapuram; കല്ലടയാറില്‍ ഒഴുക്കില്‍പ്പെട്ട പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി

പത്തനാപുരത്ത് സെൽഫി എടുക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ അപർണ്ണയുടെ മൃതദേഹം കണ്ടെത്തി. പട്ടാഴി പൂക്കുന്നിമല കടവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൗണ്ട് താബോര്‍ സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയാണ് അപർണ്ണ.

അപകടം നടന്ന പത്തനാപുരം വെളളാറമൺ കടവിൽ നിന്ന് 2 കിലോമീറ്റർ മറിയാണ് അപർണ്ണയുടെ മൃതദേഹം കണ്ടെത്തിയത്. ചൂണ്ട ഇടാൻ എത്തിയവർ മൃതദേഹം പൊങ്ങിക്കിടക്കുന്നത് കണ്ടു. ചൂണ്ട എറിഞ്ഞ് മൃതദേഹം കരയിലേക്ക് അടുപ്പിച്ചു. ശേഷം ഫയർഫോഴ്സിൽ വിവരം അറിയിച്ചു. ഫായർ ഫോഴ്സ് സംഘം എത്തി ബോട്ടിൽ മൃതദേഹം വെളളാറമൺ കടവിൽ എത്തിച്ചു.

ഇന്നലെ ഉച്ചയോടെയാണ് കൂടൽ സ്വദേശിനി അപർണ വെളളാറമണ്‍ സ്വദേശ അനുഗ്രഹ, സഹോദരൻ അഭിനവ് എന്നിവർക്കൊപ്പം കല്ലടയാറിന്റെ തീരത്ത് ഫോട്ടോ എടുക്കാൻ പോയത്. സെൽഫി എടുക്കുന്നതിനിടെ അഭിനവ് കാൽ വഴുതി ആറ്റില്‍ വീണു. രക്ഷപെടുത്തുന്നതിനിടെ മറ്റ് രണ്ട് പേരും ഒഴുക്കിൽ അകപ്പെട്ടു. എന്നാൽ അനുഗ്രഹയും അഭിനവും അത്ഭുതകരമായി രക്ഷപെട്ടു. ഇന്നലെ വൈകിട്ട് 6 മണി വരെ തിരച്ചിൽ നടത്തിയെങ്കിലും അപർണ്ണയെ കണ്ടെത്താനായില്ല. കാലാവസ്ഥ പ്രതികൂലമായതോടെ അവസാനിപ്പിച്ച തിരച്ചിൽ രാവിലെയാണ് പുനരാരംഭിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here