Iraq: മൂക്കില്‍ കൂടെ രക്ത സ്രാവം, മരണം; ഇറാഖില്‍ മറ്റൊരു പനി

ഇറാഖില്‍(Iraq) രോഗ വ്യാപന ശേഷി കൂടിയ പനി വ്യാപിക്കുന്നു. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പടരുന്ന വൈറസാണ് ഈ പനിക്ക് കാരണമാവുന്നത്. Crimean congo haemorrhagic fever (CCHF) എന്ന രോഗമാണ് പടര്‍ന്നു പിടിക്കുന്നത്.

ഇതുവരെ 111 പേര്‍ക്ക് രോഗം ബാധിക്കുകയും 19 പേര്‍ മരിക്കുകയും ചെയ്തു. ഏപ്രിലില്‍ ധിഖര്‍ എന്ന പ്രവിശ്യയിലാണ് രാജ്യത്ത് ഈ വര്‍ഷം ആദ്യ CCHF റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗ്രാമപ്രദേശമായ ഇവിടെയാണ് പകുതിയിലേറെ കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

മുന്‍ വര്‍ഷങ്ങളിലും CCHF വൈറസ് പടര്‍ന്നിരുന്നെങ്കിലും താരത്യമേന കേസുകളുടെ എണ്ണം കുറവായിരുന്നു. 43 വര്‍ഷത്തിനിടെ ആദ്യമായാണ് CCHF കേസുകള്‍ രാജ്യത്ത് കൂടുന്നത്. കന്നുകാലികളുടെ ശരീരത്തിലെ ചെള്ളില്‍ നിന്നാണ് വൈറസ് പടരുന്നത്.

മനുഷ്യ ശരീരത്തിലേക്ക് മൃഗങ്ങളില്‍ നിന്നും വൈറസ് നേരിട്ട് പടരുകയോ വൈറസ് ബാധിച്ച മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിലൂടെയും രോഗം പടരുന്നു. കര്‍ഷകരിലും കശാപ്പുകാരിലും മൃഗ ഡോക്ടര്‍മാരിലുമാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രക്തത്തിലൂടെയും ശരീര സ്രവങ്ങളിലൂടെയും ഈ രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പടരുന്നു.ആന്തരികമായും പുറത്തുമുള്ള രക്ത സ്രാവമാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. മൂക്കില്‍ കൂടെയുള്ള രക്ത സ്രവമാണ് പ്രധാനം. അഞ്ചില്‍ രണ്ട് കേസുകളിലും പനി മരണത്തിനും കാരണമാവുന്നു. ഈ വൈറസിന് നിലവിൽ വാക്സിനൊന്നും കണ്ടുപിടിച്ചിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here